ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട ു യുവതികൾ ശബരിമല ക്ഷേത്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ തിരുവനന്തപുരത്തു ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ പ്രധാന ചർച്ചയാകും.
യുവതീ പ്രവേശനത്തെത്തുടർന്ന് തന്ത്രി നട അടച്ചു ശുദ്ധിക്രിയകൾ ചെയ്തതിനെതിരേ സർക്കാരും ബോർഡംഗങ്ങളും പരസ്യ നിലപാടെടുത്തതിനാൽ ബോർഡ് യോഗത്തിലെ തീരുമാനം നിർണായകമാണ്. വിഷയം സുപ്രീംകോടതിയിൽവരെ എത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ നടപടികൾക്കൊന്നും ബോർഡ് മുതിർന്നേക്കില്ല.
ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന നിലപാടായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഇതേവരെ എടുത്തിരുന്നത്. തന്ത്രി ശുദ്ധികലശം നടത്തിയതു സംബന്ധിച്ചു വ്യക്തമായ ഒരു അഭിപ്രായം പ്രസിഡന്റ് ഇതേവരെ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തന്നോട് ആലോചിച്ചിട്ടല്ല തന്ത്രി തീരുമാനമെടുത്തതെന്നു മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ തന്ത്രിയോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ക്ഷേത്രത്തിൽ ആചാരപരമായ വിഷയങ്ങളിൽ ലംഘനമുണ്ടാകുകയോ അശുദ്ധി ബോധ്യപ്പെടുകയോ ചെയ്താൽ തന്ത്രിയുടെ തീരുമാനപ്രകാരം ശുദ്ധിക്രിയകളും പരിഹാരങ്ങളും നടത്തുകയാണ് രീതി. ശബരിമലയിൽ യുവതീപ്രവേശനത്തിന്റെ പേരിൽ നട അടച്ചു ശുദ്ധിക്രിയ നടക്കുന്നതും ആദ്യ സംഭവമാണ്. ആചാരലംഘനവും അശുദ്ധിയും നടന്നതിനാൽ പഞ്ചപുണ്യാഹവും ബിംബശുദ്ധി ക്രിയകളും ഒരേപോലെ ബുധനാഴ്ച നടത്തിയതായി തന്ത്രി അറിയിച്ചിരുന്നു.
നട അടച്ചത് ആലോചന കൂടാതെയെന്നു ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട്
ശബരിമല: യുവതീ പ്രവേശനം നടന്നുവെന്ന പേരിൽ ശബരിമല ക്ഷേത്ര നട അടച്ച തന്ത്രി കണ്ഠര് രാജീവരുടെ നടപടി ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണർ എൻ. വാസു റിപ്പോർട്ട് നൽകി. സുപ്രീംകോടതി ഉത്തരവു നിലനിൽക്കെ യുവതികൾ ദർശനം നടത്തിയെന്ന പേരിൽ നട അടച്ചു ശുദ്ധിക്രിയകൾ നടത്തിയതു കോടതിവിധിയോടുള്ള അവഹേളനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറുടെ റിപ്പോർട്ട് ദേവസ്വം ബോർഡ് പരിഗണിക്കും.
ബുധനാഴ്ച പുലർച്ചെ രണ്ടു യുവതികൾ ശബരിമല ക്ഷേത്രദർശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണു നട അടച്ചു ശുദ്ധിക്രിയകൾ വേണമെന്ന നിലപാടിലേക്കു തന്ത്രി എത്തിയത്. ഇതിനു മുന്പായി കാര്യങ്ങൾ സന്നിധാനത്തെ ചുമതലയുള്ള ദേവസ്വം ഉദ്യോഗസ്ഥരുമായി തന്ത്രി ചർച്ച ചെയ്തിരുന്നു. പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ കമ്മീഷണർ എൻ. വാസുവിനെ വിളിച്ചു സാഹചര്യങ്ങൾ വിശദീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നു പറയുന്നു. എന്നാൽ, തന്ത്രി നട അടച്ച നടപടിക്കെതിരെ സർക്കാരും ദേവസ്വം ബോർഡ് മെംബർമാരും പരസ്യനിലപാട് സ്വീകരിച്ചതോടെയാണു കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുള്ളത്.
യുവതീ പ്രവേശനത്തെത്തുടർന്ന് തന്ത്രി നട അടച്ചു ശുദ്ധിക്രിയകൾ ചെയ്തതിനെതിരേ സർക്കാരും ബോർഡംഗങ്ങളും പരസ്യ നിലപാടെടുത്തതിനാൽ ബോർഡ് യോഗത്തിലെ തീരുമാനം നിർണായകമാണ്. വിഷയം സുപ്രീംകോടതിയിൽവരെ എത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ നടപടികൾക്കൊന്നും ബോർഡ് മുതിർന്നേക്കില്ല.
ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന നിലപാടായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഇതേവരെ എടുത്തിരുന്നത്. തന്ത്രി ശുദ്ധികലശം നടത്തിയതു സംബന്ധിച്ചു വ്യക്തമായ ഒരു അഭിപ്രായം പ്രസിഡന്റ് ഇതേവരെ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തന്നോട് ആലോചിച്ചിട്ടല്ല തന്ത്രി തീരുമാനമെടുത്തതെന്നു മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ തന്ത്രിയോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ക്ഷേത്രത്തിൽ ആചാരപരമായ വിഷയങ്ങളിൽ ലംഘനമുണ്ടാകുകയോ അശുദ്ധി ബോധ്യപ്പെടുകയോ ചെയ്താൽ തന്ത്രിയുടെ തീരുമാനപ്രകാരം ശുദ്ധിക്രിയകളും പരിഹാരങ്ങളും നടത്തുകയാണ് രീതി. ശബരിമലയിൽ യുവതീപ്രവേശനത്തിന്റെ പേരിൽ നട അടച്ചു ശുദ്ധിക്രിയ നടക്കുന്നതും ആദ്യ സംഭവമാണ്. ആചാരലംഘനവും അശുദ്ധിയും നടന്നതിനാൽ പഞ്ചപുണ്യാഹവും ബിംബശുദ്ധി ക്രിയകളും ഒരേപോലെ ബുധനാഴ്ച നടത്തിയതായി തന്ത്രി അറിയിച്ചിരുന്നു.
നട അടച്ചത് ആലോചന കൂടാതെയെന്നു ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട്
ശബരിമല: യുവതീ പ്രവേശനം നടന്നുവെന്ന പേരിൽ ശബരിമല ക്ഷേത്ര നട അടച്ച തന്ത്രി കണ്ഠര് രാജീവരുടെ നടപടി ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണർ എൻ. വാസു റിപ്പോർട്ട് നൽകി. സുപ്രീംകോടതി ഉത്തരവു നിലനിൽക്കെ യുവതികൾ ദർശനം നടത്തിയെന്ന പേരിൽ നട അടച്ചു ശുദ്ധിക്രിയകൾ നടത്തിയതു കോടതിവിധിയോടുള്ള അവഹേളനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറുടെ റിപ്പോർട്ട് ദേവസ്വം ബോർഡ് പരിഗണിക്കും.
ബുധനാഴ്ച പുലർച്ചെ രണ്ടു യുവതികൾ ശബരിമല ക്ഷേത്രദർശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണു നട അടച്ചു ശുദ്ധിക്രിയകൾ വേണമെന്ന നിലപാടിലേക്കു തന്ത്രി എത്തിയത്. ഇതിനു മുന്പായി കാര്യങ്ങൾ സന്നിധാനത്തെ ചുമതലയുള്ള ദേവസ്വം ഉദ്യോഗസ്ഥരുമായി തന്ത്രി ചർച്ച ചെയ്തിരുന്നു. പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ കമ്മീഷണർ എൻ. വാസുവിനെ വിളിച്ചു സാഹചര്യങ്ങൾ വിശദീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നു പറയുന്നു. എന്നാൽ, തന്ത്രി നട അടച്ച നടപടിക്കെതിരെ സർക്കാരും ദേവസ്വം ബോർഡ് മെംബർമാരും പരസ്യനിലപാട് സ്വീകരിച്ചതോടെയാണു കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുള്ളത്.