ശബരിമല: ശബരിമല ദർശനത്തിനെത്തിയ ശ്രീലങ്കൻ യുവതി പ്രതിഷേധം ഭയന്നു പിൻമാറി. ഇന്നലെ രാത്രിയാണു ശ്രീലങ്കയിൽ നിന്നുള്ള മുപ്പത്തിയേഴുകാരി പത്തുവയസുള്ള കുട്ടിയോടൊപ്പം മല ചവിട്ടാൻ പന്പയിലെത്തിയത്. പന്പ ഗാർഡ്റൂമിലെത്തിയ ഇവർ ശബരിമല ദർശനത്തിനുള്ള സാധ്യത തേടി.
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച പോലീസ് രാത്രിയിൽ തന്നെ ഇവർക്കു മല കയറാൻ അനുമതി നൽകി. എന്നാൽ മരക്കൂട്ടത്തിനു സമീപമെത്തിയതോടെ ശബരിമല നടപന്തലിൽ യുവതിയെ തടഞ്ഞേക്കുമെന്ന സൂചന ഒപ്പമുണ്ടായിരുന്ന പോലീസിനു ലഭിച്ചു. ഈ വിവരം യുവതിയെ ധരിപ്പിച്ചതിനേ തുടർന്ന് ഇവർ മലകയറ്റത്തിൽ നിന്നു പിൻമാറുകയായിരുന്നു. രാത്രി പത്തോടെ ഇവർ മരക്കൂട്ടത്തുനിന്നു തിരികെയിറങ്ങി.
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച പോലീസ് രാത്രിയിൽ തന്നെ ഇവർക്കു മല കയറാൻ അനുമതി നൽകി. എന്നാൽ മരക്കൂട്ടത്തിനു സമീപമെത്തിയതോടെ ശബരിമല നടപന്തലിൽ യുവതിയെ തടഞ്ഞേക്കുമെന്ന സൂചന ഒപ്പമുണ്ടായിരുന്ന പോലീസിനു ലഭിച്ചു. ഈ വിവരം യുവതിയെ ധരിപ്പിച്ചതിനേ തുടർന്ന് ഇവർ മലകയറ്റത്തിൽ നിന്നു പിൻമാറുകയായിരുന്നു. രാത്രി പത്തോടെ ഇവർ മരക്കൂട്ടത്തുനിന്നു തിരികെയിറങ്ങി.