+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലു മണിക്കൂർ കോഴിക്കോട് ഭീതിയിൽ; റെയ്ഡിനു നേതൃത്വം നൽകി കളക്‌ടർ

കോഴിക്കോട്: പ്രകോപനപരമായ പ്രകടനങ്ങൾ, കല്ലേറ് , ലാത്തിച്ചാർജ്, കണ്ണീർവാതകപ്രയോഗം... രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരുമണ
നാലു മണിക്കൂർ കോഴിക്കോട് ഭീതിയിൽ;  റെയ്ഡിനു നേതൃത്വം നൽകി കളക്‌ടർ
കോഴിക്കോട്: പ്രകോപനപരമായ പ്രകടനങ്ങൾ, കല്ലേറ് , ലാത്തിച്ചാർജ്, കണ്ണീർവാതകപ്രയോഗം... രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സംഘർഷത്തിന്‍റെ മുൾമുനയിലായിരുന്നു ഇന്നലെ കോഴിക്കോട് നഗരം.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്‍റ് ടി.നസിറുദ്ദീൻ വാടകയ്ക്കുകൊടുത്ത ബ്യൂട്ടിസ്റ്റോഴ്സ് സ്ഥിതിചെയ്യുന്ന മിഠായിത്തെരുവും, തൊട്ടടുത്ത കോയൻകോ ബസാറും, കോർട്ട് റോഡും ഉച്ചവരെ യുദ്ധക്കളമായി മാറി . തെരുവുയുദ്ധത്തിന് സമാനമായി നേർക്കുനേർ അക്രമങ്ങൾ, പോലീസുമായുള്ള ഏറ്റുമുട്ടൽ, ലാത്തിച്ചാർജ് ,കടകൾക്കും വ്യാപാരികൾക്കും നേരേ കല്ലേറ്, ഒടുവിൽ വിഎച്ച്പിയുടെയും ബജ്റംഗദളിന്‍റെയും ജില്ലാ കാര്യാലയമായ കോർട്ട് റോഡിലെ അഗ്രശാല ശ്രീ ഗണപതി മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് നാലു ഹർത്താലനുകൂലികളെയും കൊടുവാളും കന്പിപ്പാരയുമടക്കം ആയുധങ്ങളും കണ്ടെടുത്ത് ജില്ലാ കളക്ടർ എസ്. സാബശിവറാവുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പോലീസ് ഓപറേഷനോടെയാണ് നഗരത്തിലെ അക്രമങ്ങൾ ഒരുവിധം കെട്ടടങ്ങിയത്.

മിഠായിതെരുവ് സമയം രാവിലെ ഒൻപത്: ഹർത്താലിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന സംസ്ഥാന പ്രസിഡന്‍റിന്‍റെ ആഹ്വാനപ്രകാരം വ്യാപാരികളടക്കം അഞ്ഞുറോളം പേർ മിഠായിത്തെരുവിൽ സംഘടിക്കുന്നു. തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകാനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫൻ, സൈബർ ക്രൈം സിഐ സി. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ 120 പോലീസുകാരടങ്ങുന്ന എട്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റ് തയാറെടുപ്പിൽ. വ്യാപാരികൾക്കു പിന്തുണയുമായി ഒരുസംഘം ഡിവൈഎഫ്ഐ പ്രവർത്തകരും സിഐടിയു ചുമട്ടുതൊഴിലാളികളും.

ഈ സമയം ഹർത്താലനുകൂലികൾ മുതലക്കുളം കേന്ദ്രമായി തന്പടിക്കുന്നു. വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവന്‍റെ നേതൃത്വത്തിൽ 9.50ന് വ്യാപാരികൾ മുദ്രാവാക്യം വിളിയുമായി ബ്യൂട്ടിസ്റ്റോഴ്സിനു മുന്നിലേക്ക്. പത്തുമണിക്ക് നേതാക്കൾ ചേർന്ന് ബ്യൂട്ടി സ്റ്റോഴ്സിന്‍റെ ഷട്ടർ ഉയർത്തുന്നു. തുടർന്ന് നേതാക്കളുടെ പ്രസംഗവും മുദ്രാവാക്യം വിളിയും.

ഈ സമയം ഒരുസംഘം വ്യാപാരികൾ തൊട്ടടുത്ത കോയൻകോ ബസാറിലേക്ക്. ഇവിടെ കടകളൊന്നും തുറന്നില്ല. സംഘം ഇടവഴിയിലൂടെ കോർട്ട് റോഡിലേക്ക്. കോർട്ട് റോഡിലെ നാലു ചെരിപ്പുകടകൾ തുറന്നശേഷം വ്യാപാരികൾ വീണ്ടും മിഠായിത്തെരുവിലേക്ക്. വ്യാപാരികൾക്ക് അഭിവാദ്യം നേർന്ന് ഡിവൈഎഫ്ഐക്കാരുടെ മുദ്രാവാക്യം വിളി. പത്തരയോടെ ഒരുസംഘം വ്യാപാരികൾ മുദ്രാവാക്യം വിളിയുമായി കിഡ്സൺ കോർണറിലേക്ക്. വ്യാപാരികൾക്കു പിന്നിൽ വൻ പോലീസ് സുരക്ഷ.

കടകൾ അടപ്പിക്കാൻ മുതലക്കുളത്തു നിന്ന് ഹർത്താലനുകൂലികൾ പുറപ്പെട്ടതായ വയർലെസ് സന്ദേശം കേട്ട് സിറ്റി പോലീസ് അഡീഷണൽ സുപ്രണ്ട് എം.സി. ദേവസ്യയുടെ നേതൃത്വത്തിൽ സായുധ പോലീസ് കിഡ്സൺ കോർണറിൽ തയാറാകുന്നു. കാവിക്കൊടികളുയർത്തി ഒരുസംഘം ഹർത്താലനുകൂലികൾ മാനാഞ്ചിറ എസ്ബിഐ ചുറ്റിപോകവേ, യുവാക്കളുടെ നേതൃത്വത്തിൽ ഒരുസംഘം കിഡ്സൺ കോർണറിലേക്ക് ഇരന്പിയെത്തുന്നു. എണ്ണത്തിൽ കുറവായ പോലീസിനെ മറികടന്ന് ഈ സംഘം മിഠായിത്തെരുവിലേക്ക്. കോർട്ട് റോഡ് ജംഗ്ഷനിലെത്തിയ ഇവരെ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍റെ നേതൃത്വത്തിൽ തടയുന്നു. മിന്നൽ പോലെ സംഘം നേരേ കോർട്ട് റോഡിലേക്ക്. ജംഗ്ഷനിൽ സ്ഥാപിച്ച പോലീസിന്‍റെ ബാരിക്കേഡും, റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും തകർത്ത് പ്രകടനം വരുന്നതുകണ്ട് കോർട്ട് റോഡിൽ നേരത്തേ തുറന്നിരുന്ന നാലുകടകളുടെയും ഷട്ടർ വലിച്ചുതാഴ്ത്തുന്നു. ഇതിനിടെ രണ്ടാമത്തെ പ്രകടനവും കോർട്ട്റോഡിലേക്കെത്തുന്നു.

പിന്നാലെ പോലീസും. അൽപം മുന്നോട്ടുപോയശേഷം ഒരുസംഘം ഇടവഴിയിലൂടെ നേരേ കൊയൻകോ ബസാറിലേക്ക്. ഈ സമയം രണ്ടാം ഗേറ്റിനടുത്തുനിന്നു വന്ന പോലീസ് സംഘം ഹർത്താലനുകൂലികൾക്കുനേരേ മൂന്നു റൗണ്ട് കണ്ണീർവാതകഷെല്ലുകൾ പ്രയോഗിക്കുന്നു. സമരക്കാരും പിന്നാലെ വന്ന പോലീസും കണ്ണുകാണാനാവാതെ ചിതറിയോടുന്നു. ഇതിനിടെ കോയൻകോ ബസാറിലെത്തിയ ഹർത്താലനുകൂലികൾ കടകളുടെ ഗ്ലാസ് ചുമരുകൾ എറിഞ്ഞും അടിച്ചും തകർക്കുന്നു. വ്യാപാരികളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് അക്രമികളെ നേരിടുന്നതിനിടയിൽ വീണ്ടും പോലീസിന്‍റെ കണ്ണീർവാതക പ്രയോഗം. അക്രമികളിൽ നാലുപേരെ പോലീസ് ഓടിച്ചുപിടികൂടുന്നു. ഇതോടെ ബാക്കിയുള്ളവർ ഇടവഴിയിലുടെ രക്ഷപ്പെടുന്നു. കല്ലേറിൽ പോലീസുകാരടക്കം നിരവധിപേർക്ക് പരിക്ക്.

11 മണിയോടെ സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ സ്ഥലത്തെത്തുന്നു. ശക്തമായ നടപടിക്ക് അദ്ദേഹം നിർദേശം നൽകുന്നു. ഇതിനിടെ കോർട്ട് റോഡിലെ ഇടവഴിയിലൂടെ മാരിയമ്മൻ ക്ഷേത്ര ഭാഗത്തേക്ക് പോയ മാധ്യമപ്രവർത്തകനെ ഒരുസംഘം ആയുധധാരികൾ തടഞ്ഞുവച്ച് വിട്ടയച്ചതായി വിവരം പുറത്തുവരുന്നു. ഇതുകേട്ട അഞ്ഞൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ കോവിലിനു പുറത്തെ റോഡിൽ തന്പടിക്കുന്നു. കോവിലിൽ കടന്നുകയറാനുള്ള പ്രവർത്തകരുടെ ശ്രമം ഡിവൈഎഫ്ഐ നേതാക്കളും പോലീസും ചേർന്ന് തടയുന്നു.