ആലപ്പുഴ: പരിപാവനമായ സന്നിധാനം ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അവിശ്വാസികളായ ആക്ടിവിസ്റ്റുകൾ രാത്രിയുടെ മറവിൽ ഇരുമുടിക്കെട്ടില്ലാതെ, ശരണംവിളിക്കാതെ പിൻവാതിലിലൂടെ എത്തിയതും അവർക്കു പോലീസ് സുരക്ഷയൊരുക്കിയതും അങ്ങേയറ്റം നിരാശാജനകമാണ്. ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധി നിരാശാജനകമെന്നും എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണെന്നും മുന്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതീപ്രവേശനം നടത്തിതു സർക്കാരിന്റെ തന്ത്രം തറവേലയാണെന്നു കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ ഹനിക്കലും വെല്ലുവിളിക്കലുമാണ് ശബരിമലയിൽ യുവതികളുടെ പ്രവേശനമെന്നും തുഷാർ കുറ്റപ്പെടുത്തി.
അവിശ്വാസികളായ ആക്ടിവിസ്റ്റുകൾ രാത്രിയുടെ മറവിൽ ഇരുമുടിക്കെട്ടില്ലാതെ, ശരണംവിളിക്കാതെ പിൻവാതിലിലൂടെ എത്തിയതും അവർക്കു പോലീസ് സുരക്ഷയൊരുക്കിയതും അങ്ങേയറ്റം നിരാശാജനകമാണ്. ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധി നിരാശാജനകമെന്നും എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണെന്നും മുന്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതീപ്രവേശനം നടത്തിതു സർക്കാരിന്റെ തന്ത്രം തറവേലയാണെന്നു കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ ഹനിക്കലും വെല്ലുവിളിക്കലുമാണ് ശബരിമലയിൽ യുവതികളുടെ പ്രവേശനമെന്നും തുഷാർ കുറ്റപ്പെടുത്തി.