ശബരിമല: ശബരിമലയിൽ രണ്ടു യുവതികൾ പോലീസ് സംരക്ഷണയിൽ ദർശനം നടത്തി. അതീവ രഹസ്യമായി ഇന്നലെ പുലർച്ചെ 3.48നാണ് ശബരിമല അയ്യപ്പക്ഷേത്രത്തിൽ യുവതികൾ ദർശനം നടത്തിയത്. യുവതീദർശനം സ്ഥിരീകരിച്ചതോടെ ശബരിമല ക്ഷേത്രനട അടച്ചു തന്ത്രിയുടെ കാർമികത്വത്തിൽ ശുദ്ധികലശം നടത്തിയാണു പിന്നീടു തുറന്നത്.
കോഴിക്കോട് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ബിന്ദു ഹരിഹരൻ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവരാണ് ഇന്നലെ ദർശനം നടത്തിയത്. തിരികെ ഇറങ്ങിയ ഇരുവരും ഇന്നലെ രാവിലെ സ്വകാര്യ ചാനലിലൂടെയാണു തങ്ങൾ ദർശനം നടത്തിയ വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഇവർ ശബരിമലയിലെത്തിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവർ ഇതു സ്ഥിരീകരിച്ചതോടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല ദർശനമാകാമെന്ന സുപ്രീംകോടതി വിധിക്കു ശേഷം ഇതാദ്യമായി ശബരിമല ദർശനം നടത്തിയ യുവതികളായി ബിന്ദുവും കനകദുർഗയും. നേരത്തെ ഡിസംബർ 24നു രാവിലെ ശബരിമല ദർശനത്തിനായി ബിന്ദുവും കനകദുർഗയും എത്തിയിരുന്നു. മരക്കൂട്ടംവരെ എത്തിയ ഇവർ ശക്തമായ പ്രതിഷേധത്തെതുടർന്നു വലിയ നടപ്പന്തലിന് 50 മീറ്റർ അകലെനിന്നു മടങ്ങിയിരുന്നു.
അതീവ രഹസ്യം
ഇന്നലെ പുലർച്ചെ അതീവരഹസ്യമായി ഇവർ പന്പയിലെത്തുകയായിരുന്നു. യുവതികളെത്തുന്ന വിവരം പോലീസ് ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പുലർച്ചെ 1.30ന് പന്പയിലെത്തിയ ശേഷം ഇവർ സംരക്ഷണം ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം. വലിയ തിരക്കില്ലാത്ത സമയമായിരുന്നതിനാൽ യുവതികളെ പന്പയിലധികമാരും ശ്രദ്ധിച്ചില്ല. ആറു പോലീസുകാർ ഇവർക്ക് അകന്പടി സേവിച്ചു. മഫ്തിയിലാണ് പോലീസുകാർ അനുഗമിച്ചത്. അയ്യപ്പവേഷധാരികളായ പോലീസുകാരും ഇവരോടൊപ്പമുണ്ടായിരുന്നതായി പറയുന്നു.
ബിന്ദുവും കനകദുർഗയും പുലർച്ചെ 3.30നാണ് സന്നിധാനത്തെത്തുന്നത്. നട തുറന്ന സമയമായതിനാൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തരേറെയും സോപാനത്തായിരുന്നു. ഇരുമുടിക്കെട്ടില്ലാതിരുന്നതിനാൽ പതിനെട്ടാംപടി ഒഴിവാക്കി വടക്കുവശത്തെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിനു മുന്നിലെത്തിയത്. പോലീസിനൊപ്പം എത്തിയ ഇരുവരും ഐജിയുടെ അതിഥികളാണെന്നാണു ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
അഞ്ച് മിനിറ്റിനുള്ളിൽ
3.48ഓടെ സോപാനത്ത് ഇവരെ ദൃശ്യങ്ങളിൽ കാണാം. കൊടിമരച്ചുവട്ടിൽനിന്ന് ഇരുവരും സോപാനത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കെത്തുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ 3.53ഓടെ ദർശനം നടത്തി ഇരുവരും തിരിച്ചിറങ്ങി. മടക്കയാത്ര മാളികപ്പുറത്തുനിന്നു ബെയ്ലി പാലം വഴിയായിരുന്നു. പന്പയിലേക്ക് ഇവരെ വനംവകുപ്പിന്റെ ആംബുലൻസിലാണ് തിരികെ ഇറക്കിയതെന്നും തുടർന്ന് പോലീസ് സുരക്ഷയിൽതന്നെ സ്ഥലത്തുനിന്നു കൊണ്ടുപോയതായും പറയുന്നു.
പുലരുന്നതിനു മുന്പ് സുരക്ഷിതസ്ഥാനത്തെത്തിയ ഇരുവരും പിന്നീടാണ് വാർത്താ ചാനലിനോടു വെളിപ്പെടുത്തൽ നടത്തിയത്. 8.30ഓടെ സ്ഥിരീകരിക്കാൻ കഴിയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ആദ്യം ഇവരുടെ അവകാശവാദം മാത്രമെന്നു കരുതിയ പലരും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശ്വസിച്ചത്.
കോഴിക്കോട് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ബിന്ദു ഹരിഹരൻ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവരാണ് ഇന്നലെ ദർശനം നടത്തിയത്. തിരികെ ഇറങ്ങിയ ഇരുവരും ഇന്നലെ രാവിലെ സ്വകാര്യ ചാനലിലൂടെയാണു തങ്ങൾ ദർശനം നടത്തിയ വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഇവർ ശബരിമലയിലെത്തിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവർ ഇതു സ്ഥിരീകരിച്ചതോടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല ദർശനമാകാമെന്ന സുപ്രീംകോടതി വിധിക്കു ശേഷം ഇതാദ്യമായി ശബരിമല ദർശനം നടത്തിയ യുവതികളായി ബിന്ദുവും കനകദുർഗയും. നേരത്തെ ഡിസംബർ 24നു രാവിലെ ശബരിമല ദർശനത്തിനായി ബിന്ദുവും കനകദുർഗയും എത്തിയിരുന്നു. മരക്കൂട്ടംവരെ എത്തിയ ഇവർ ശക്തമായ പ്രതിഷേധത്തെതുടർന്നു വലിയ നടപ്പന്തലിന് 50 മീറ്റർ അകലെനിന്നു മടങ്ങിയിരുന്നു.
അതീവ രഹസ്യം
ഇന്നലെ പുലർച്ചെ അതീവരഹസ്യമായി ഇവർ പന്പയിലെത്തുകയായിരുന്നു. യുവതികളെത്തുന്ന വിവരം പോലീസ് ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പുലർച്ചെ 1.30ന് പന്പയിലെത്തിയ ശേഷം ഇവർ സംരക്ഷണം ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം. വലിയ തിരക്കില്ലാത്ത സമയമായിരുന്നതിനാൽ യുവതികളെ പന്പയിലധികമാരും ശ്രദ്ധിച്ചില്ല. ആറു പോലീസുകാർ ഇവർക്ക് അകന്പടി സേവിച്ചു. മഫ്തിയിലാണ് പോലീസുകാർ അനുഗമിച്ചത്. അയ്യപ്പവേഷധാരികളായ പോലീസുകാരും ഇവരോടൊപ്പമുണ്ടായിരുന്നതായി പറയുന്നു.
ബിന്ദുവും കനകദുർഗയും പുലർച്ചെ 3.30നാണ് സന്നിധാനത്തെത്തുന്നത്. നട തുറന്ന സമയമായതിനാൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തരേറെയും സോപാനത്തായിരുന്നു. ഇരുമുടിക്കെട്ടില്ലാതിരുന്നതിനാൽ പതിനെട്ടാംപടി ഒഴിവാക്കി വടക്കുവശത്തെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിനു മുന്നിലെത്തിയത്. പോലീസിനൊപ്പം എത്തിയ ഇരുവരും ഐജിയുടെ അതിഥികളാണെന്നാണു ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
അഞ്ച് മിനിറ്റിനുള്ളിൽ
3.48ഓടെ സോപാനത്ത് ഇവരെ ദൃശ്യങ്ങളിൽ കാണാം. കൊടിമരച്ചുവട്ടിൽനിന്ന് ഇരുവരും സോപാനത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കെത്തുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ 3.53ഓടെ ദർശനം നടത്തി ഇരുവരും തിരിച്ചിറങ്ങി. മടക്കയാത്ര മാളികപ്പുറത്തുനിന്നു ബെയ്ലി പാലം വഴിയായിരുന്നു. പന്പയിലേക്ക് ഇവരെ വനംവകുപ്പിന്റെ ആംബുലൻസിലാണ് തിരികെ ഇറക്കിയതെന്നും തുടർന്ന് പോലീസ് സുരക്ഷയിൽതന്നെ സ്ഥലത്തുനിന്നു കൊണ്ടുപോയതായും പറയുന്നു.
പുലരുന്നതിനു മുന്പ് സുരക്ഷിതസ്ഥാനത്തെത്തിയ ഇരുവരും പിന്നീടാണ് വാർത്താ ചാനലിനോടു വെളിപ്പെടുത്തൽ നടത്തിയത്. 8.30ഓടെ സ്ഥിരീകരിക്കാൻ കഴിയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ആദ്യം ഇവരുടെ അവകാശവാദം മാത്രമെന്നു കരുതിയ പലരും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശ്വസിച്ചത്.