ഗുരുവായൂർ: തന്ത്രി ശബരിമല നട അടച്ചതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ പറഞ്ഞു.
തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരമില്ല. ഇതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാനുവലിൽ പറയുന്നുണ്ട്. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.
ദേവസ്വം ബോർഡുമായി ആലോചിച്ചാണോ തന്ത്രി നടയടയ്ക്കുന്ന തീരുമാനം എടുത്തതെന്നറിയില്ല. ദേവസ്വം ബോർഡുമായി ആലോചിച്ചാണെങ്കിൽപോലും അതു സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. കോടതിയലക്ഷ്യത്തിനുള്ള മറുപടി തന്ത്രി കോടതിയിൽ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.ഭക്തർക്കു സുരക്ഷയൊരുക്കുകയെന്നതു പോലീസിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരമില്ല. ഇതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാനുവലിൽ പറയുന്നുണ്ട്. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.
ദേവസ്വം ബോർഡുമായി ആലോചിച്ചാണോ തന്ത്രി നടയടയ്ക്കുന്ന തീരുമാനം എടുത്തതെന്നറിയില്ല. ദേവസ്വം ബോർഡുമായി ആലോചിച്ചാണെങ്കിൽപോലും അതു സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. കോടതിയലക്ഷ്യത്തിനുള്ള മറുപടി തന്ത്രി കോടതിയിൽ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.ഭക്തർക്കു സുരക്ഷയൊരുക്കുകയെന്നതു പോലീസിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.