പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട നിരോധനാജ്ഞ നാലു ദിവസത്തേക്കുകൂടി നീട്ടി. ശബരിമല സന്നിധാനം, പന്പ, നിലയ്ക്കൽ, ഇലവുങ്കൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയുടെ കാലാവധി 22ന് അർധരാത്രി വരെയാണ് പത്തനംതിട്ട ജില്ലാ കളക്ടർ നീട്ടിയത്.
നിലവിലെ നിരോധാനജ്ഞ ഇന്നലെ അർധരാത്രി അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കാൻ മുൻകരുതലെന്ന നിലയിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരമുള്ള നിരോധനാജ്ഞ അനിവാര്യമാണെന്ന പോലീസിന്റെയും ശബരിമല എഡിഎമ്മിന്റെയും റിപ്പോർട്ട് പരിഗണിച്ചാണു തീരുമാനം. കഴിഞ്ഞ ദിവസം നിലയ്ക്കലിൽ ബിജെപി പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചതും പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ നിരോധാനജ്ഞ ഇന്നലെ അർധരാത്രി അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കാൻ മുൻകരുതലെന്ന നിലയിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരമുള്ള നിരോധനാജ്ഞ അനിവാര്യമാണെന്ന പോലീസിന്റെയും ശബരിമല എഡിഎമ്മിന്റെയും റിപ്പോർട്ട് പരിഗണിച്ചാണു തീരുമാനം. കഴിഞ്ഞ ദിവസം നിലയ്ക്കലിൽ ബിജെപി പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചതും പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.