കൊച്ചി: ശബരിമല തീർഥാടകർക്കു പോലീസിന്റെ വാഹനപാസ് നിർബന്ധമല്ലെന്നും നിലയ്ക്കലിൽ പാർക്കിംഗിനു മുൻഗണന നൽകാനാണു പാസ് ഏർപ്പെടുത്തിയതെന്നും പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി, തീർഥാടകർക്കു വാഹനപാസ് ഏർപ്പെടുത്തിയ നടപടിക്കെതിരേ പി. സുനിൽകുമാർ ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ തീർപ്പാക്കി. പ്രതിഷേധങ്ങളെത്തുടർന്നു പൊതുജന സുരക്ഷയുടെയും ഗതാഗത ക്രമീകരണങ്ങളുടെയും ഭാഗമായാണു പാസ് ഏർപ്പെടുത്തിയതെന്നു പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ടി. നാരായണൻ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
വാഹനത്തിന്റെ വിവരങ്ങളും തീർഥാടകരുടെ എണ്ണവും ഗുരുസ്വാമിയുടെ പേരും രേഖപ്പെടുത്തിയാണ് വാഹനത്തിന്റെ ഗ്ലാസിൽ പതിക്കുന്ന തരത്തിൽ പാസുകൾ തയാറാക്കി നൽകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തീർഥാടകർക്കു ലോക്കൽ പോലീസ് സ്റ്റേഷനുകളിൽനിന്നു പാസെടുക്കാം. പാസ് എടുക്കുന്ന വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം നിലയ്ക്കലിൽ ഒരുക്കാനാവും. പാസില്ലാത്ത വാഹനങ്ങൾക്കു നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം ലഭിക്കണമെന്നില്ല. തിരക്ക് കൂടിയാൽ പാസില്ലാത്ത വാഹനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരും.
നിലയ്ക്കലിൽ പാസില്ലാതെ വരുന്ന വാഹനങ്ങൾക്കു സുരക്ഷാ പരിശോധനയ്ക്കു ശേഷം പാർക്കിംഗ് അനുവദിക്കുമെന്നും ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്നു പാസ് എടുക്കാത്ത വാഹനങ്ങിൽ എത്തുന്ന ഭക്തർക്കു സുരക്ഷാ പരിശോധനയ്ക്കു ശേഷം പാസ് എടുക്കാൻ സൗകര്യമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
വാഹനത്തിന്റെ വിവരങ്ങളും തീർഥാടകരുടെ എണ്ണവും ഗുരുസ്വാമിയുടെ പേരും രേഖപ്പെടുത്തിയാണ് വാഹനത്തിന്റെ ഗ്ലാസിൽ പതിക്കുന്ന തരത്തിൽ പാസുകൾ തയാറാക്കി നൽകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തീർഥാടകർക്കു ലോക്കൽ പോലീസ് സ്റ്റേഷനുകളിൽനിന്നു പാസെടുക്കാം. പാസ് എടുക്കുന്ന വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം നിലയ്ക്കലിൽ ഒരുക്കാനാവും. പാസില്ലാത്ത വാഹനങ്ങൾക്കു നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം ലഭിക്കണമെന്നില്ല. തിരക്ക് കൂടിയാൽ പാസില്ലാത്ത വാഹനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരും.
നിലയ്ക്കലിൽ പാസില്ലാതെ വരുന്ന വാഹനങ്ങൾക്കു സുരക്ഷാ പരിശോധനയ്ക്കു ശേഷം പാർക്കിംഗ് അനുവദിക്കുമെന്നും ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്നു പാസ് എടുക്കാത്ത വാഹനങ്ങിൽ എത്തുന്ന ഭക്തർക്കു സുരക്ഷാ പരിശോധനയ്ക്കു ശേഷം പാസ് എടുക്കാൻ സൗകര്യമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.