കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി എട്ട്, ഒൻപത് തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും.
എഴിന് അർധരാത്രി 12 മുതൽ ഒൻപതിന് അർധരാത്രി 12 വരെ 48 മണിക്കൂറാണു പണിമുടക്ക്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ കീഴിലുള്ള 11 യൂണിനുകളും 55 ദേശീയ ഫെഡറേഷനുകളും സംയുക്തമായാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സെപ്റ്റംബറിൽ ഡൽഹിയിൽ ചേർന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ രൂപം നൽകിയ അവകാശപത്രികയിലെ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാലാണു പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. സർക്കാർ ജീവനക്കാരും മോട്ടോർ തൊഴിലാളികളുമടക്കം തൊഴിൽ മേഖലയിലുള്ള എല്ലാവരും പണിമുടക്കും. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിനിമം വേതനം 18,000 രൂപ ആക്കുക, മതിയായ പെൻഷൻ അനുവദിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ഇന്ധനവില കുറയ്ക്കുക, പൊതുമേഖലാ വിതരണം സംവിധാനം ശക്തിപ്പെടുത്തുക, അസംഘടിത തൊഴിലാളികൾക്കു സാമൂഹ്യനിധി രൂപീകരിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് അവകാശപത്രികയിൽ പറഞ്ഞിട്ടുള്ളത്.
എഴിന് അർധരാത്രി 12 മുതൽ ഒൻപതിന് അർധരാത്രി 12 വരെ 48 മണിക്കൂറാണു പണിമുടക്ക്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ കീഴിലുള്ള 11 യൂണിനുകളും 55 ദേശീയ ഫെഡറേഷനുകളും സംയുക്തമായാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സെപ്റ്റംബറിൽ ഡൽഹിയിൽ ചേർന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ രൂപം നൽകിയ അവകാശപത്രികയിലെ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാലാണു പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. സർക്കാർ ജീവനക്കാരും മോട്ടോർ തൊഴിലാളികളുമടക്കം തൊഴിൽ മേഖലയിലുള്ള എല്ലാവരും പണിമുടക്കും. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിനിമം വേതനം 18,000 രൂപ ആക്കുക, മതിയായ പെൻഷൻ അനുവദിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ഇന്ധനവില കുറയ്ക്കുക, പൊതുമേഖലാ വിതരണം സംവിധാനം ശക്തിപ്പെടുത്തുക, അസംഘടിത തൊഴിലാളികൾക്കു സാമൂഹ്യനിധി രൂപീകരിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് അവകാശപത്രികയിൽ പറഞ്ഞിട്ടുള്ളത്.