കൊച്ചി: നഗരത്തിലെ ബ്യൂട്ടി പാർലറിനു നേരേ വെടിവയ്പുണ്ടായ സംഭവത്തിൽ പാർലർ ഉടമ ലീന മരിയ പോളിന്റെ മൊബൈൽ ഫോണിലേക്ക് എത്തിയ ഇന്റർനെറ്റ് കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം. ഇതിനായി പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി.
പനന്പിള്ളിനഗറിൽ ലീനയുടെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലർ അടച്ചുപൂട്ടണമെന്നു ഭീഷണിപ്പെടുത്തി ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ വെടിവയ്പു നടന്നശേഷം തിങ്കളാഴ്ച വൈകുന്നേരം ഇന്റർനെറ്റ് കോളുകൾ വന്നതായി നടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സൈബർ സെല്ലിന്റെ സഹായം തേടിയത്.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹർജി
കൊച്ചി: ബ്യൂട്ടി പാർലറിലേക്ക് അജ്ഞാതർ വെടിവയ്പു നടത്തിയ സംഭവത്തെത്തുടർന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്നും തനിക്കും പനന്പിള്ളി നഗറിലെ നെയിൽ ആർട്ടിസ്ട്രി എന്ന സ്ഥാപനത്തിനും പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പാർലർ ഉടമ നടി ലീന മരിയ പോൾ ഹൈക്കോടതിയിൽ ഹർജി നൽകി.
പനന്പിള്ളിനഗറിൽ ലീനയുടെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലർ അടച്ചുപൂട്ടണമെന്നു ഭീഷണിപ്പെടുത്തി ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ വെടിവയ്പു നടന്നശേഷം തിങ്കളാഴ്ച വൈകുന്നേരം ഇന്റർനെറ്റ് കോളുകൾ വന്നതായി നടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സൈബർ സെല്ലിന്റെ സഹായം തേടിയത്.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹർജി
കൊച്ചി: ബ്യൂട്ടി പാർലറിലേക്ക് അജ്ഞാതർ വെടിവയ്പു നടത്തിയ സംഭവത്തെത്തുടർന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്നും തനിക്കും പനന്പിള്ളി നഗറിലെ നെയിൽ ആർട്ടിസ്ട്രി എന്ന സ്ഥാപനത്തിനും പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പാർലർ ഉടമ നടി ലീന മരിയ പോൾ ഹൈക്കോടതിയിൽ ഹർജി നൽകി.