കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതി ബംഗ്ലാദേശ് സ്വദേശി പിടിയിൽ. ഉത്തരേന്ത്യയിൽ തമ്പടിച്ച് കവർച്ച നടത്തുന്ന മുഹമ്മദ് ഖിലാൽ (19) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ട്രെയിൻമാർഗം ബംഗളൂരു വഴി നാളെ കണ്ണൂരിലെത്തിക്കും.
കെ. വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്നാണ് സൂചന. ന്യൂഡൽഹിയിലെ സീമാപുരിയിൽനിന്ന് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ രാജീവൻ, ദിനേശൻ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കുടുക്കിയത്.
ഡൽഹിയിൽനിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഡൽഹിയിക്ക് പോയത്. പക്ഷേ, പോലീസ് എത്തിയപ്പോൾ ഇയാൾ ട്രെയിനിൽ ഹൗറയിലേക്ക് പുറപ്പെട്ടിരുന്നു. പോലീസ് ട്രെയിനിൽ കയറി പ്രതിയെ കീഴ്പ്പെടുത്തി. പ്രതിയുമായി പോലീസ് രാത്രി കണ്ണൂരിലേക്ക് പുറപ്പെട്ടു.
കെ. വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്നാണ് സൂചന. ന്യൂഡൽഹിയിലെ സീമാപുരിയിൽനിന്ന് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ രാജീവൻ, ദിനേശൻ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കുടുക്കിയത്.
ഡൽഹിയിൽനിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഡൽഹിയിക്ക് പോയത്. പക്ഷേ, പോലീസ് എത്തിയപ്പോൾ ഇയാൾ ട്രെയിനിൽ ഹൗറയിലേക്ക് പുറപ്പെട്ടിരുന്നു. പോലീസ് ട്രെയിനിൽ കയറി പ്രതിയെ കീഴ്പ്പെടുത്തി. പ്രതിയുമായി പോലീസ് രാത്രി കണ്ണൂരിലേക്ക് പുറപ്പെട്ടു.