ശബരിമല: കൊച്ചിയിൽനിന്നുള്ള നാലു ട്രാൻസ്ജെൻഡേഴ്സ് ശബരിമല ക്ഷേത്രദർശനം നടത്തി. പോലീസ് സുരക്ഷയിൽ ഇന്നലെ രാവിലെ 10.15ഓടെയാണ് ഇവർ സ്ത്രീവേഷത്തിൽ സന്നിധാനത്തെത്തിയത്. എന്നാൽ, ഇവർക്കെതിരേ ഒരു പ്രതിഷേധവും ഉയർന്നില്ല.
കഴിഞ്ഞ ഞായറാഴ്ച ദർശനത്തിനായി എരുമേലി വരെയെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെയും സമീപിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സിനു ശബരിമല ദർശനം നടത്തുന്നതിൽ തടസമില്ലെന്നു തന്ത്രിയും പന്തളം കൊട്ടാരവും അറിയിച്ചതോടെ മറ്റു പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പോലീസും അനുമതി നൽകുകയായിരുന്നു. ശബരിമലയിൽ പോകുന്നതിന് ആർക്കും തടസമില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കേ ട്രാൻസ്ജെൻഡേഴ്സിന്റെ അപേക്ഷയിൽ സുരക്ഷ ഒരുക്കാതെ തരമില്ലെന്ന നിലയിലായിരുന്നു പോലീസും എത്തിച്ചേർന്നത്. തുടർന്ന് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇവരോടൊപ്പം പോലീസും ഉണ്ടായിരുന്നു.
ചരിത്രത്തിന്റെ ഭാഗമാകാനൊന്നുമല്ല മല കയറിയതെന്നും തികച്ചും ഭക്തിയുടെ ഭാഗമായി മാത്രമാണെന്നും ദർശനത്തിനെത്തിയവർ പറഞ്ഞു. വിവിധ ജില്ലക്കാരായ തൃപ്തി ഷെട്ടി, രഞ്ജുമോള്‍, അനന്യ, അവന്തിക എന്നിവരാണ് സന്നിധാനത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ദർശനത്തിനായി എരുമേലി വരെയെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെയും സമീപിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സിനു ശബരിമല ദർശനം നടത്തുന്നതിൽ തടസമില്ലെന്നു തന്ത്രിയും പന്തളം കൊട്ടാരവും അറിയിച്ചതോടെ മറ്റു പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പോലീസും അനുമതി നൽകുകയായിരുന്നു. ശബരിമലയിൽ പോകുന്നതിന് ആർക്കും തടസമില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കേ ട്രാൻസ്ജെൻഡേഴ്സിന്റെ അപേക്ഷയിൽ സുരക്ഷ ഒരുക്കാതെ തരമില്ലെന്ന നിലയിലായിരുന്നു പോലീസും എത്തിച്ചേർന്നത്. തുടർന്ന് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇവരോടൊപ്പം പോലീസും ഉണ്ടായിരുന്നു.
ചരിത്രത്തിന്റെ ഭാഗമാകാനൊന്നുമല്ല മല കയറിയതെന്നും തികച്ചും ഭക്തിയുടെ ഭാഗമായി മാത്രമാണെന്നും ദർശനത്തിനെത്തിയവർ പറഞ്ഞു. വിവിധ ജില്ലക്കാരായ തൃപ്തി ഷെട്ടി, രഞ്ജുമോള്‍, അനന്യ, അവന്തിക എന്നിവരാണ് സന്നിധാനത്തെത്തിയത്.