തിരുവനന്തപുരം: എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനുള്ള നീക്കം ആത്മഹത്യാപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ആദിവാസി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിനെ വിഴുങ്ങാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എൻഎസ്എസ് നേതൃത്വം ഇതു തിരിച്ചറിയണം. ആർഎസ്എസിന്റെ ധൃതരാഷ്ട്ര ആലിംഗനത്തിൽപെട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. ഇതു തിരിച്ചറിഞ്ഞ സംഘടനകളെല്ലാം അവരുമായുള്ള ബന്ധം വേർപെടുത്തി പുറത്തുവന്നു കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.
വനിതാ മതിലിനെതിരേയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് ശരിയായില്ല. മന്നത്ത് പത്മനാഭൻ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളർത്തിയെടുത്ത എൻഎസ്എസിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമല്ല കേരളം പ്രതീക്ഷിക്കുന്നത്.
വനിതാ മതിലിൽ പങ്കെടുക്കില്ലെന്നു പറയുന്നവർ ആർഎസ്എസ് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പുരോഗമന ചിന്താഗതിയിലൂടെ മുന്നോട്ടുപോകുന്ന എൻഎസ്എസിന് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത് ആത്മഹത്യാപരമാണ്. മന്നത്ത് പത്മനാഭൻ ഉണ്ടായിരുന്നെങ്കിൽ തന്റെ കുടുംബാംഗങ്ങളോട് വനിതാ മതിലിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. അതിനാൽ വിവേചനാപൂർവം ചിന്തിക്കാൻ കഴിവുള്ള എൻഎസ്എസ് നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയെ കേന്ദ്രസർക്കാരിനു കീഴിൽ കൊണ്ടുവരണമെന്ന ബിജെപിയുടെ ആവശ്യത്തെപ്പറ്റി കെപിസിസി നേതൃത്വം പ്രതികരിക്കണം. കോണ്ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനും ഈ ആവശ്യം ഉന്നയിച്ചതിനെപ്പറ്റി കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എൻഎസ്എസിനെ വിഴുങ്ങാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എൻഎസ്എസ് നേതൃത്വം ഇതു തിരിച്ചറിയണം. ആർഎസ്എസിന്റെ ധൃതരാഷ്ട്ര ആലിംഗനത്തിൽപെട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. ഇതു തിരിച്ചറിഞ്ഞ സംഘടനകളെല്ലാം അവരുമായുള്ള ബന്ധം വേർപെടുത്തി പുറത്തുവന്നു കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.
വനിതാ മതിലിനെതിരേയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് ശരിയായില്ല. മന്നത്ത് പത്മനാഭൻ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളർത്തിയെടുത്ത എൻഎസ്എസിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമല്ല കേരളം പ്രതീക്ഷിക്കുന്നത്.
വനിതാ മതിലിൽ പങ്കെടുക്കില്ലെന്നു പറയുന്നവർ ആർഎസ്എസ് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പുരോഗമന ചിന്താഗതിയിലൂടെ മുന്നോട്ടുപോകുന്ന എൻഎസ്എസിന് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത് ആത്മഹത്യാപരമാണ്. മന്നത്ത് പത്മനാഭൻ ഉണ്ടായിരുന്നെങ്കിൽ തന്റെ കുടുംബാംഗങ്ങളോട് വനിതാ മതിലിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. അതിനാൽ വിവേചനാപൂർവം ചിന്തിക്കാൻ കഴിവുള്ള എൻഎസ്എസ് നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയെ കേന്ദ്രസർക്കാരിനു കീഴിൽ കൊണ്ടുവരണമെന്ന ബിജെപിയുടെ ആവശ്യത്തെപ്പറ്റി കെപിസിസി നേതൃത്വം പ്രതികരിക്കണം. കോണ്ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനും ഈ ആവശ്യം ഉന്നയിച്ചതിനെപ്പറ്റി കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.