കണ്ണൂർ: സംസ്ഥാന വ്യാപകമായി ഓൺലൈൻ ടാക്സി സർവീസ് തുടങ്ങാൻ നിരവധിപ്പേരിൽനിന്നായി അരക്കോടി രൂപയോളം സ്വരൂപിച്ച ശേഷം സ്ഥാപനം തുടങ്ങുകയോ തുക തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി കെ. സൂരജിനെ (42) യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ പുലർച്ചെ പറശിനിക്കടവിലെ ലോഡ്ജിൽനിന്നാണ് പിടികൂടിയത്. ഇതിനകം കണ്ണൂർ, തേഞ്ഞിപ്പലം, കോട്ടയം, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്നുള്ള പത്തു പേരിൽനിന്ന് അരക്കോടി രൂപയോളം തട്ടിയെടുത്തതായാണ് വിവരം. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമയാക്കാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ പ്രതി വഞ്ചിച്ചെടുത്തെന്നാണ് ബാലിഗയുടെ പരാതി.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ പുലർച്ചെ പറശിനിക്കടവിലെ ലോഡ്ജിൽനിന്നാണ് പിടികൂടിയത്. ഇതിനകം കണ്ണൂർ, തേഞ്ഞിപ്പലം, കോട്ടയം, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്നുള്ള പത്തു പേരിൽനിന്ന് അരക്കോടി രൂപയോളം തട്ടിയെടുത്തതായാണ് വിവരം. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമയാക്കാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ പ്രതി വഞ്ചിച്ചെടുത്തെന്നാണ് ബാലിഗയുടെ പരാതി.