ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിന് ക്രൈസ്തവ സഭ നൽകിയ സംഭാവനകളെയും നേത്യത്വത്തെയും അവഗണിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി.
അസമത്വവും ജാതീയതയും നിലനിന്നിരുന്ന ഈ നാടിന്റെ ഉയർത്തെഴുന്നേൽപ്പിന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ബൈബിൾ കാഴ്ചപ്പാടുകളും, സഭയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും ഏറെ ഉൗർജം പകർന്നിട്ടുണ്ട്. കേരള നിർമിതിക്ക് ക്രൈസ്തവ സഭകൾ നൽകിയ ഈടുറ്റ സംഭാവനകൾ ബോധപൂർവം തമസ്കരിച്ച് താത്കാലിക നേട്ടങ്ങൾക്കു വേണ്ടി അവയെ തള്ളിപ്പറഞ്ഞ് നാട്ടിൽ വിഭാഗീയതയും വർഗീയതയും സ്യഷ്ടിക്കുന്ന പ്രവണതകൾ അഭിലഷണീയമല്ല.
ആചാരാനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞും, നവോത്ഥാന മുന്നേറ്റങ്ങളെ ദുർവ്യാഖ്യാനം ചെയ്തും വർഗീയ ധ്രൂവീകരണം നടത്തുന്നതിനും അതിന്റെ പേരിൽ രാഷ്ട്രീ0യ മുതലെടുപ്പിനും ശ്രമിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന് സമിതി നിരീക്ഷിച്ചു. പ്രളയകാലത്ത് ഒന്നിച്ചുനിന്ന മനസുകളിൽ വർഗീയ വിഷം കുത്തിവച്ച് കേരളസമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കരുതെന്നും അതിരൂപതാ പി ആർഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാ സമിതി കോ-ഒാർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂരൂം മുന്നറിയിപ്പു നൽകി.
അസമത്വവും ജാതീയതയും നിലനിന്നിരുന്ന ഈ നാടിന്റെ ഉയർത്തെഴുന്നേൽപ്പിന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ബൈബിൾ കാഴ്ചപ്പാടുകളും, സഭയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും ഏറെ ഉൗർജം പകർന്നിട്ടുണ്ട്. കേരള നിർമിതിക്ക് ക്രൈസ്തവ സഭകൾ നൽകിയ ഈടുറ്റ സംഭാവനകൾ ബോധപൂർവം തമസ്കരിച്ച് താത്കാലിക നേട്ടങ്ങൾക്കു വേണ്ടി അവയെ തള്ളിപ്പറഞ്ഞ് നാട്ടിൽ വിഭാഗീയതയും വർഗീയതയും സ്യഷ്ടിക്കുന്ന പ്രവണതകൾ അഭിലഷണീയമല്ല.
ആചാരാനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞും, നവോത്ഥാന മുന്നേറ്റങ്ങളെ ദുർവ്യാഖ്യാനം ചെയ്തും വർഗീയ ധ്രൂവീകരണം നടത്തുന്നതിനും അതിന്റെ പേരിൽ രാഷ്ട്രീ0യ മുതലെടുപ്പിനും ശ്രമിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന് സമിതി നിരീക്ഷിച്ചു. പ്രളയകാലത്ത് ഒന്നിച്ചുനിന്ന മനസുകളിൽ വർഗീയ വിഷം കുത്തിവച്ച് കേരളസമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കരുതെന്നും അതിരൂപതാ പി ആർഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാ സമിതി കോ-ഒാർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂരൂം മുന്നറിയിപ്പു നൽകി.