തിരുവനന്തപുരം: ഫെബ്രുവരിയിൽ കേരള ബാങ്ക് നിലവിൽവരുമെന്ന സഹകരണമന്ത്രിയുടെ പ്രഖ്യാപനം സഹകരണ പ്രസ്ഥാനങ്ങളുടെ അടിവേരറുക്കുന്ന നീക്കമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള ബാങ്ക് സ്ഥാപിക്കുന്നതിലൂടെ ഭരണഘടനാനുസൃതമായ സഹകാരികളുടെ അവകാശങ്ങളെയാണു കാറ്റിൽ പറത്തിയിരിക്കുന്നത്. കേരള ബാങ്ക് എന്ന തീരുമാനം അംഗീകരിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ലാഭകരമായി പ്രവർത്തിക്കുന്ന 13 ജില്ലാ സഹകരണ ബാങ്കുകളെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒറ്റയടിക്ക് ഓർഡിനൻസിലൂടെ പിരിച്ചുവിട്ടുകൊണ്ടാണ് കേരള ബാങ്ക് രൂപീകരണമെന്ന ആശയത്തിന് ഇടതുസർക്കാർ തുടക്കം കുറിച്ചത്. സഹകരണ ബാങ്കുകളെ തകർത്ത് വാണിജ്യ ബാങ്കുകൾ രൂപീകരിക്കാൻ ആരാണ് ഈ സർക്കാരിന് അധികാരം നൽകിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ലാഭകരമായി പ്രവർത്തിക്കുന്ന 13 ജില്ലാ സഹകരണ ബാങ്കുകളെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒറ്റയടിക്ക് ഓർഡിനൻസിലൂടെ പിരിച്ചുവിട്ടുകൊണ്ടാണ് കേരള ബാങ്ക് രൂപീകരണമെന്ന ആശയത്തിന് ഇടതുസർക്കാർ തുടക്കം കുറിച്ചത്. സഹകരണ ബാങ്കുകളെ തകർത്ത് വാണിജ്യ ബാങ്കുകൾ രൂപീകരിക്കാൻ ആരാണ് ഈ സർക്കാരിന് അധികാരം നൽകിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.