കൊച്ചി: എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കി പിഎസ്സി ശിപാർശ ചെയ്തവരെ നിയമിക്കണമെന്ന വിധി നടപ്പാക്കാൻ വൈകിയതിൽ കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അധികൃതർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നു വിമർശിച്ച കോടതി കെഎസ്ആർടിസിക്ക് എത്രകാലം പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയുമെന്നും ചോദിച്ചു.
എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കി പിഎസ്സി ലിസ്റ്റിൽനിന്നു ശിപാർശ ചെയ്തവരെ നിയമിച്ച് കെഎസ്ആർടിസി എംഡി ഇന്നുതന്നെ സത്യവാങ്മൂലം നൽകണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അല്ലാത്തപക്ഷം എങ്ങനെ ഉത്തരവ് നടപ്പാക്കണമെന്നു കോടതിക്ക് അറിയാമെന്നും ബന്ധപ്പെട്ടവർക്കെതിരേ നീങ്ങാൻ മടിയില്ലെന്നും കോടതിയുടെ തൂലികയ്ക്കു മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി.
എംപാനലുകാരുടേതു രാഷ്ട്രീയ പരിഗണനയിലും മറ്റും നടത്തിയ താത്കാലിക നിയമനങ്ങളാണ്. ഇവരെ തുടരാൻ അനുവദിക്കുന്നതു നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. പത്തു വർഷത്തെ സർവീസുള്ള എംപാനലുകാർ ഒഴികെയുള്ളവരെ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചുവിടാൻ ഡിസംബർ ആറിനാണു ഹൈക്കോടതി നിർദേശിച്ചത്.
എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കി പിഎസ്സി ലിസ്റ്റിൽനിന്നു ശിപാർശ ചെയ്തവരെ നിയമിച്ച് കെഎസ്ആർടിസി എംഡി ഇന്നുതന്നെ സത്യവാങ്മൂലം നൽകണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അല്ലാത്തപക്ഷം എങ്ങനെ ഉത്തരവ് നടപ്പാക്കണമെന്നു കോടതിക്ക് അറിയാമെന്നും ബന്ധപ്പെട്ടവർക്കെതിരേ നീങ്ങാൻ മടിയില്ലെന്നും കോടതിയുടെ തൂലികയ്ക്കു മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി.
എംപാനലുകാരുടേതു രാഷ്ട്രീയ പരിഗണനയിലും മറ്റും നടത്തിയ താത്കാലിക നിയമനങ്ങളാണ്. ഇവരെ തുടരാൻ അനുവദിക്കുന്നതു നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. പത്തു വർഷത്തെ സർവീസുള്ള എംപാനലുകാർ ഒഴികെയുള്ളവരെ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചുവിടാൻ ഡിസംബർ ആറിനാണു ഹൈക്കോടതി നിർദേശിച്ചത്.