തിരുവനന്തപുരം: വനിതാ മതിലിനെതിരേ ശക്തമായ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വനിതാ മതിലിൽ പങ്കെടുക്കണോയെന്നു വിശ്വാസികൾ തീരുമാനിക്കണം. വനിതാ മതിലിലൂടെ നവോത്ഥാനമാണു ലക്ഷ്യമെങ്കിൽ എന്തിനാണു ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ച് യോഗം ചേർന്നതെന്ന് അദ്ദേഹം ചോദിച്ചു.
എങ്ങനെയുള്ള മതിലാണു സർക്കാർ കെട്ടുന്നതെന്നു ചിന്തിക്കാനുള്ള ശേഷി വിശ്വാസികൾക്കുണ്ട്. അതിനായി പ്രത്യേകിച്ച് സർക്കുലറൊന്നും കൊടുക്കേണ്ട. നവോത്ഥാനം വേണമെന്ന് തന്നെയാണു അഭിപ്രായം. ദുരാചാരങ്ങളെല്ലാം ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ, എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം വിശ്വാസമാണു വലുത്. വനിതാ മതിലിൽ ജീവനക്കാരെല്ലാം നിർബന്ധമായും പങ്കെടുക്കണമെന്നാണ് സർക്കാർ പറയുന്നത്.
മുഖ്യമന്ത്രിക്കു ധാർഷ്ട്യമാണെന്നും ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനുള്ള ഒരു തന്ത്രമാണു സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരുമായി ശബരിമല വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും എൻഎസ്എസിന് അഭിപ്രായവ്യത്യാസമില്ല. ആരു ഭരിച്ചാലും തെറ്റുകണ്ടാൽ അതു തുറന്നുപറയും.
ചിലരുടെ പ്രചാരണം സർക്കാർ എൻഎസ്എസിനുവേണ്ടി എന്തൊക്കെയോ ചെയ്തെന്നാണ്. മുൻ യുഡിഎഫ് സർക്കാർ ചെയ്തതിൽ കൂടുതലൊന്നും ഇപ്പോഴുള്ളവർ ചെയ്തിട്ടില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട സർക്കാർ ഇനിയും ഉപദ്രവിക്കാനാണു ഭാവമെങ്കിൽ വിശ്വാസികൾക്കൊപ്പം കേന്ദ്രത്തെ സമീപിക്കാനാണ് എൻഎസ്എസ് ഉദ്ദേശിക്കുന്നത്.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണു വിശ്വാസം. സമദൂര നിലപാടിൽ നിന്ന് മാറിയിട്ടില്ല. വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നില്ക്കുന്നവരെ എൻഎസ്എസ് പിന്തുണയ്ക്കും. വനിതാ മതിലുമായി സഹകരിച്ചാൽ ആർ. ബാലകൃഷ്ണപിള്ളയെ എൻഎസ്എസ് സഹകരിപ്പിക്കില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എങ്ങനെയുള്ള മതിലാണു സർക്കാർ കെട്ടുന്നതെന്നു ചിന്തിക്കാനുള്ള ശേഷി വിശ്വാസികൾക്കുണ്ട്. അതിനായി പ്രത്യേകിച്ച് സർക്കുലറൊന്നും കൊടുക്കേണ്ട. നവോത്ഥാനം വേണമെന്ന് തന്നെയാണു അഭിപ്രായം. ദുരാചാരങ്ങളെല്ലാം ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ, എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം വിശ്വാസമാണു വലുത്. വനിതാ മതിലിൽ ജീവനക്കാരെല്ലാം നിർബന്ധമായും പങ്കെടുക്കണമെന്നാണ് സർക്കാർ പറയുന്നത്.
മുഖ്യമന്ത്രിക്കു ധാർഷ്ട്യമാണെന്നും ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനുള്ള ഒരു തന്ത്രമാണു സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരുമായി ശബരിമല വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും എൻഎസ്എസിന് അഭിപ്രായവ്യത്യാസമില്ല. ആരു ഭരിച്ചാലും തെറ്റുകണ്ടാൽ അതു തുറന്നുപറയും.
ചിലരുടെ പ്രചാരണം സർക്കാർ എൻഎസ്എസിനുവേണ്ടി എന്തൊക്കെയോ ചെയ്തെന്നാണ്. മുൻ യുഡിഎഫ് സർക്കാർ ചെയ്തതിൽ കൂടുതലൊന്നും ഇപ്പോഴുള്ളവർ ചെയ്തിട്ടില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട സർക്കാർ ഇനിയും ഉപദ്രവിക്കാനാണു ഭാവമെങ്കിൽ വിശ്വാസികൾക്കൊപ്പം കേന്ദ്രത്തെ സമീപിക്കാനാണ് എൻഎസ്എസ് ഉദ്ദേശിക്കുന്നത്.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണു വിശ്വാസം. സമദൂര നിലപാടിൽ നിന്ന് മാറിയിട്ടില്ല. വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നില്ക്കുന്നവരെ എൻഎസ്എസ് പിന്തുണയ്ക്കും. വനിതാ മതിലുമായി സഹകരിച്ചാൽ ആർ. ബാലകൃഷ്ണപിള്ളയെ എൻഎസ്എസ് സഹകരിപ്പിക്കില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.