തിരുവനന്തപുരം: കരിക്കകം സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സലിരുന്ന ഇർഫാൻ(11) മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഓർമയും ചലനശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏഴര വർഷമായി ഇർഫാൻ.
ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് വയറ്റിലുണ്ടായ അണുബാധ ഗുരുതരമായതോടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഇർഫാനെ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കരിക്കകത്തെ വീട്ടിലെത്തിച്ചപ്പോൾ ഇർഫാന് അന്തിമോപചാരം അർപ്പിക്കാൻ നാട് ഒഴുകിയെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഭാര്യ മറിയാമ്മ തുടങ്ങിയവർ വീട്ടിലെത്തി ഇർഫാന് അന്തിമോപചാരം അർപ്പിച്ചു. സ്കൂൾ വാൻ ദുരന്തത്തിൽ മരിച്ച മറ്റു കുട്ടികളുടെ രക്ഷിതാക്കളും ഇർഫാന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചകഴിഞ്ഞു മൂന്നരയോടെ പേട്ട ജുമാ മസ്ജിദിൽ ഇർഫാന്റെ മൃതദേഹം കബറടക്കി. 2011 ഫെബ്രുവരി 17ന് കരിക്കകത്ത് പാർവതീപുത്തനാറിലേക്ക് സ്കൂൾ വാൻ മറിഞ്ഞാണ് അപകടമുണ്ടായത്.
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ആറു നഴ്സറി വിദ്യാർഥികളും അവരുടെ ആയയും മരിച്ചിരുന്നു. ഇർഫാന്റെ വിയോഗത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഇർഫാൻ ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു. വെല്ലൂർ മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം ബോധം വീണ്ടെടുത്ത ഇർഫാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി. ശ്വാസകോശത്തിൽ വെള്ളം കയറുകയും തലയ്ക്കു ക്ഷതമേൽക്കുകയും ചെയ്തതിനെ തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട ഇർഫാന്റെ, പിന്നീടുള്ള ദിവസങ്ങൾ വീൽചെയറിൽ തന്നെയായിരുന്നു. മരണം വരെ അതു തുടർന്നു.
ഫിസിയോ തെറാപ്പിയും അക്യുപ്രഷറും ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ കഴിഞ്ഞ ഏഴു വർഷമായി ഇർഫാന് നേരിയ പുരോഗതിയുണ്ടായെങ്കിലും ചലനശേഷി വീണ്ടെടുക്കാനായിരുന്നില്ല. മകനു സംഭവിച്ച ദുരന്തം പിതാവ് ഷാജഹാനെയും മാതാവ് സജിനിയെയും കണ്ണീരിലാഴ്ത്തിയപ്പോൾ നാടു മുഴുവൻ അവർക്കൊപ്പംനിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാർ ഇർഫാന്റെ ചെലവ് ഏറ്റെടുത്തിരുന്നു.
മകനുണ്ടായ ദുരന്തത്തത്തുടർന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയ ഷാജഹാന് സർക്കാർ ശിശുക്ഷേമസമിതിയിൽ ജോലി നൽകി. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇർഫാന് വീട് നിർമിച്ചു നൽകുകയും ചെയ്തിരുന്നു.
ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് വയറ്റിലുണ്ടായ അണുബാധ ഗുരുതരമായതോടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഇർഫാനെ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കരിക്കകത്തെ വീട്ടിലെത്തിച്ചപ്പോൾ ഇർഫാന് അന്തിമോപചാരം അർപ്പിക്കാൻ നാട് ഒഴുകിയെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഭാര്യ മറിയാമ്മ തുടങ്ങിയവർ വീട്ടിലെത്തി ഇർഫാന് അന്തിമോപചാരം അർപ്പിച്ചു. സ്കൂൾ വാൻ ദുരന്തത്തിൽ മരിച്ച മറ്റു കുട്ടികളുടെ രക്ഷിതാക്കളും ഇർഫാന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചകഴിഞ്ഞു മൂന്നരയോടെ പേട്ട ജുമാ മസ്ജിദിൽ ഇർഫാന്റെ മൃതദേഹം കബറടക്കി. 2011 ഫെബ്രുവരി 17ന് കരിക്കകത്ത് പാർവതീപുത്തനാറിലേക്ക് സ്കൂൾ വാൻ മറിഞ്ഞാണ് അപകടമുണ്ടായത്.
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ആറു നഴ്സറി വിദ്യാർഥികളും അവരുടെ ആയയും മരിച്ചിരുന്നു. ഇർഫാന്റെ വിയോഗത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഇർഫാൻ ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു. വെല്ലൂർ മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം ബോധം വീണ്ടെടുത്ത ഇർഫാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി. ശ്വാസകോശത്തിൽ വെള്ളം കയറുകയും തലയ്ക്കു ക്ഷതമേൽക്കുകയും ചെയ്തതിനെ തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട ഇർഫാന്റെ, പിന്നീടുള്ള ദിവസങ്ങൾ വീൽചെയറിൽ തന്നെയായിരുന്നു. മരണം വരെ അതു തുടർന്നു.
ഫിസിയോ തെറാപ്പിയും അക്യുപ്രഷറും ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ കഴിഞ്ഞ ഏഴു വർഷമായി ഇർഫാന് നേരിയ പുരോഗതിയുണ്ടായെങ്കിലും ചലനശേഷി വീണ്ടെടുക്കാനായിരുന്നില്ല. മകനു സംഭവിച്ച ദുരന്തം പിതാവ് ഷാജഹാനെയും മാതാവ് സജിനിയെയും കണ്ണീരിലാഴ്ത്തിയപ്പോൾ നാടു മുഴുവൻ അവർക്കൊപ്പംനിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാർ ഇർഫാന്റെ ചെലവ് ഏറ്റെടുത്തിരുന്നു.
മകനുണ്ടായ ദുരന്തത്തത്തുടർന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയ ഷാജഹാന് സർക്കാർ ശിശുക്ഷേമസമിതിയിൽ ജോലി നൽകി. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇർഫാന് വീട് നിർമിച്ചു നൽകുകയും ചെയ്തിരുന്നു.