പത്തനംതിട്ട: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പാലക്കാട്ട് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ പാലക്കാട് റസ്റ്റ് ഹൗസിൽ അറസ്റ്റിലായ രാഹുലിനെ റാന്നി ഗ്രാമന്യായാലയ കോടതി ജഡ്ജി അവധിയായതിനാലാണ് തിരുവല്ല കോടതിയിലെത്തിച്ചത്. തുടർന്നു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റി.
തുലാമാസ പൂജയ്ക്കു നട തുറന്ന ദിവസങ്ങളിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു പന്പയിൽ പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. എല്ലാ ശനിയാഴ്ചകളിലും സ്റ്റേഷനിൽ ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കിയത്. പന്പയിലേക്കു പോകാൻ രാഹുലിനെ പോലീസ് അനുവദിച്ചിരുന്നില്ലെങ്കിലും ഒപ്പുവയ്ക്കാനുള്ള സൗകര്യം പത്തനംതിട്ട പോലീസ് സ്റ്റേഷനിലൊരുക്കിയിരുന്നു. കഴിഞ്ഞ എട്ടിന് ഒപ്പുവയ്ക്കാൻ എത്തിയിട്ടില്ലെന്ന വിവരം പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
തുലാമാസ പൂജയ്ക്കു നട തുറന്ന ദിവസങ്ങളിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു പന്പയിൽ പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. എല്ലാ ശനിയാഴ്ചകളിലും സ്റ്റേഷനിൽ ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കിയത്. പന്പയിലേക്കു പോകാൻ രാഹുലിനെ പോലീസ് അനുവദിച്ചിരുന്നില്ലെങ്കിലും ഒപ്പുവയ്ക്കാനുള്ള സൗകര്യം പത്തനംതിട്ട പോലീസ് സ്റ്റേഷനിലൊരുക്കിയിരുന്നു. കഴിഞ്ഞ എട്ടിന് ഒപ്പുവയ്ക്കാൻ എത്തിയിട്ടില്ലെന്ന വിവരം പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു.