കോട്ടയം: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവസമൂഹം നൽകിയ ഈടുറ്റ സംഭാവനകളെ തമസ്കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. ക്രൈസ്തവ മിഷനറിമാർ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാർഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവർ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകൾക്കുമുന്പ് കൈപിടിച്ചുയർത്തിയത് ആരെന്ന് അന്വേഷിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണിൽ ശബ്ദമുയർത്തിയത് 1599 ജൂണ്‍ 20ന് ചേർന്ന ഉദയംപേരൂർ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്കൃതാചാരമാണെന്നും എല്ലാ മനുഷ്യർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിട്ട് 1774ലാണ് ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹൻ റോയി ജനിക്കുന്നത്.
കേരളത്തിൽ നവോത്ഥാനത്തിനു വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ൽ വില്യം തോബിയാസ് റിംഗിൽട്ടേവ് എന്ന ജർമൻ മിഷനറി നാഗർകോവിലിനുസമീപമുള്ള മൈലാടിയിൽ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവർണർക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തിൽപ്പെട്ട ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു.
1817ൽ തിരുവിതാംകൂർ ഗവണ്മെന്റ് സവർണർക്കായി സ്കൂളുകൾ ആരംഭിച്ചപ്പോൾ ലണ്ടൻ മിഷനറി സൊസൈറ്റി തെക്കൻ തിരുവിതാംകൂറിലും ചർച്ച് മിഷൻ സൊസൈറ്റി മധ്യ തിരുവിതാംകൂറിലും റാഫേൽ അർകാൻഹൽ എന്ന മിഷനറിയുടെ നേതൃത്വത്തിൽ വടക്കൻ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എൻഡിപിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല.
കേരളത്തിൽ ഏബ്രാഹം മല്പാൻ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വൈകുണ്ഠസ്വാമികൾ, ചട്ടന്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ, മന്നത്തു പദ്മനാഭൻ, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളിൽനിന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാർഥതയോടെ പ്രവർത്തിച്ചവരാണ്.
ക്രിസ്ത്യാനിയും മുസ്ലിമും ഉൾക്കൊള്ളുന്ന മതന്യൂനപക്ഷങ്ങൾക്കെതിരേ ആക്ഷേപശരങ്ങളെറിയുന്നവർ ഈ നാട്ടിൽ ജാതിയും ഉപജാതിയും വർഗവും വർണവും സൃഷ്ടിച്ചവരാണെന്നത് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ ഹൈന്ദവരെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിർത്തി ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവർ മതന്യൂനപക്ഷങ്ങളല്ല. സവർണർക്ക് അടിമപ്പണി ചെയ്തവർ ഇന്ന് അക്ഷരങ്ങൾ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള ക്രൈസ്തവ സമുദായത്തിന്റെ ഒൗദാര്യവും സാമൂഹ്യപ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ നെഞ്ചുനിവർത്തിനിന്നു പടവെട്ടിയവരാണു ക്രൈസ്തവസമുദായം.
അറിവിന്റെ വെളിച്ചം പകർന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനഃസാക്ഷിയോടു ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളിൽ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങൾ അടിച്ചമർത്തിയെങ്കിൽ, ഇന്നും അതു തുടരുന്നുണ്ടെങ്കിൽ മതന്യൂനപക്ഷങ്ങൾക്കെതിരേയല്ല മറിച്ച് ആ മേലാളന്മാർക്കെതിരേയാണ് ഇക്കൂട്ടർ വാളോങ്ങേണ്ടത്.
തീണ്ടലിനും തൊടീലിനുമെതിരേ നടന്ന പ്രക്ഷോഭങ്ങൾ, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാർ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കും വേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ തുടങ്ങിയ സാമൂഹിക മാറ്റങ്ങൾക്ക് ഈ മണ്ണിൽ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും അതു ഫലവത്താക്കിയത് ആദർശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണ്.
ഇന്നു ചില സമുദായസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുവാൻ ശ്രമിക്കുന്നവർ വരുംനാളുകളിൽ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണിൽ ശബ്ദമുയർത്തിയത് 1599 ജൂണ്‍ 20ന് ചേർന്ന ഉദയംപേരൂർ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്കൃതാചാരമാണെന്നും എല്ലാ മനുഷ്യർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിട്ട് 1774ലാണ് ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹൻ റോയി ജനിക്കുന്നത്.
കേരളത്തിൽ നവോത്ഥാനത്തിനു വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ൽ വില്യം തോബിയാസ് റിംഗിൽട്ടേവ് എന്ന ജർമൻ മിഷനറി നാഗർകോവിലിനുസമീപമുള്ള മൈലാടിയിൽ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവർണർക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തിൽപ്പെട്ട ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു.
1817ൽ തിരുവിതാംകൂർ ഗവണ്മെന്റ് സവർണർക്കായി സ്കൂളുകൾ ആരംഭിച്ചപ്പോൾ ലണ്ടൻ മിഷനറി സൊസൈറ്റി തെക്കൻ തിരുവിതാംകൂറിലും ചർച്ച് മിഷൻ സൊസൈറ്റി മധ്യ തിരുവിതാംകൂറിലും റാഫേൽ അർകാൻഹൽ എന്ന മിഷനറിയുടെ നേതൃത്വത്തിൽ വടക്കൻ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എൻഡിപിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല.
കേരളത്തിൽ ഏബ്രാഹം മല്പാൻ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വൈകുണ്ഠസ്വാമികൾ, ചട്ടന്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ, മന്നത്തു പദ്മനാഭൻ, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളിൽനിന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാർഥതയോടെ പ്രവർത്തിച്ചവരാണ്.
ക്രിസ്ത്യാനിയും മുസ്ലിമും ഉൾക്കൊള്ളുന്ന മതന്യൂനപക്ഷങ്ങൾക്കെതിരേ ആക്ഷേപശരങ്ങളെറിയുന്നവർ ഈ നാട്ടിൽ ജാതിയും ഉപജാതിയും വർഗവും വർണവും സൃഷ്ടിച്ചവരാണെന്നത് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ ഹൈന്ദവരെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിർത്തി ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവർ മതന്യൂനപക്ഷങ്ങളല്ല. സവർണർക്ക് അടിമപ്പണി ചെയ്തവർ ഇന്ന് അക്ഷരങ്ങൾ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള ക്രൈസ്തവ സമുദായത്തിന്റെ ഒൗദാര്യവും സാമൂഹ്യപ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ നെഞ്ചുനിവർത്തിനിന്നു പടവെട്ടിയവരാണു ക്രൈസ്തവസമുദായം.
അറിവിന്റെ വെളിച്ചം പകർന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനഃസാക്ഷിയോടു ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളിൽ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങൾ അടിച്ചമർത്തിയെങ്കിൽ, ഇന്നും അതു തുടരുന്നുണ്ടെങ്കിൽ മതന്യൂനപക്ഷങ്ങൾക്കെതിരേയല്ല മറിച്ച് ആ മേലാളന്മാർക്കെതിരേയാണ് ഇക്കൂട്ടർ വാളോങ്ങേണ്ടത്.
തീണ്ടലിനും തൊടീലിനുമെതിരേ നടന്ന പ്രക്ഷോഭങ്ങൾ, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാർ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കും വേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ തുടങ്ങിയ സാമൂഹിക മാറ്റങ്ങൾക്ക് ഈ മണ്ണിൽ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും അതു ഫലവത്താക്കിയത് ആദർശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണ്.
ഇന്നു ചില സമുദായസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുവാൻ ശ്രമിക്കുന്നവർ വരുംനാളുകളിൽ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.