കൊച്ചി: സർക്കാർ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ടു സമൂഹത്തിൽ ആരോഗ്യകരമല്ലാത്ത ചേരിതിരിവുകൾ സൃഷ്ടിക്കുന്നത് അഭികാമ്യമല്ലെന്നു കെസിബിസി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവകേരള നിർമിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്തു രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയല്ല. നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിർഭാവത്തിലേക്കും നയിച്ച സാംസ്കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതിൽ ഹിന്ദു-ക്രിസ്ത്യൻ-ഇസ്ലാം മതദർശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അവർ നടത്തിയ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്രമവുമാണു കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനു കളമൊരുക്കിയത്. സ്വാതന്ത്ര്യത്തിനുവേണ്ടി ഉയർന്നുവന്ന ദേശീയ പ്രസ്ഥാനവും നവീന സോഷ്യലിസ്റ്റ് ആശയങ്ങളുടെ കടന്നുവരവും ഈ ചരിത്രഗതിയെ ത്വരിതപ്പെടുത്തി.
നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷ്ട്രീയമായി ചില്ലറ ഗുണം ചെയ്തേക്കാമെങ്കിലും സമൂഹത്തിനു പൊതുവേ, അതു തെറ്റായ സന്ദേശം നൽകും. നവോത്ഥാനം കഴിഞ്ഞുപോയ ഒരധ്യായമല്ല. അതു ചരിത്രത്തിന്റെ ചാലകശക്തിയായി വർത്തിക്കുന്ന സാമൂഹിക പ്രതിഭാസമാണ്. ആധുനിക കേരളസമൂഹം ഒന്നായി അതിന്റെ അവകാശികളും പങ്കാളികളുമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയല്ല. നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിർഭാവത്തിലേക്കും നയിച്ച സാംസ്കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതിൽ ഹിന്ദു-ക്രിസ്ത്യൻ-ഇസ്ലാം മതദർശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അവർ നടത്തിയ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്രമവുമാണു കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനു കളമൊരുക്കിയത്. സ്വാതന്ത്ര്യത്തിനുവേണ്ടി ഉയർന്നുവന്ന ദേശീയ പ്രസ്ഥാനവും നവീന സോഷ്യലിസ്റ്റ് ആശയങ്ങളുടെ കടന്നുവരവും ഈ ചരിത്രഗതിയെ ത്വരിതപ്പെടുത്തി.
നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷ്ട്രീയമായി ചില്ലറ ഗുണം ചെയ്തേക്കാമെങ്കിലും സമൂഹത്തിനു പൊതുവേ, അതു തെറ്റായ സന്ദേശം നൽകും. നവോത്ഥാനം കഴിഞ്ഞുപോയ ഒരധ്യായമല്ല. അതു ചരിത്രത്തിന്റെ ചാലകശക്തിയായി വർത്തിക്കുന്ന സാമൂഹിക പ്രതിഭാസമാണ്. ആധുനിക കേരളസമൂഹം ഒന്നായി അതിന്റെ അവകാശികളും പങ്കാളികളുമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.