തിരുവനന്തപുരം: ശബരിമല തീർഥാടനം ദുർബലപ്പെടുത്തിയതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, വനിതാ മതിലെന്ന പേരിൽ നടത്തുന്ന വർഗീയ മതിൽ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗം ഹിന്ദുസംഘടനകളെ മാത്രം പങ്കെടുപ്പിച്ച് സർക്കാർ പണിയുന്നതു വർഗീയ മതിൽ തന്നെയാണ്. ആയിരം തവണ ഈ മതിലിനെ വർഗീയ മതിലെന്നു വിളിക്കാൻ പ്രതിപക്ഷം മടിക്കില്ല. ഇപ്പോൾ ശബരിമലയിലെ യുവതീപ്രവേശനം ഒരു വിഷയമേയല്ല.പിന്നെ എന്തിനാണു മതിലെന്നു സർക്കാർ വൃക്തമാക്കണം. മതിലുകൾ പൊളിക്കാനാണു പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. വർഗീയമായ ചേരിതിരിവു സൃഷ്ടിക്കാനാണു മതിലിലൂടെ ശ്രമം. നടി മഞ്ജു വാര്യർ കാര്യങ്ങൾ മനസിലായതോടെ പിൻവാങ്ങി. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലിം- ക്രൈസ്തവ സംഘടനകളെ വനിതാ മതിലിനായി വിളിച്ചില്ല. 190 ഹിന്ദു സംഘടനകളെ വിളിച്ചുവെങ്കിലും 80 സംഘടനകളാണു പങ്കെടുത്തത്. അതിൽ പകുതിയും പിൻമാറിക്കഴിഞ്ഞു. മതിലിനായി ഇറക്കിയ ഉത്തരവ് പ്രതിപക്ഷ ഇടപെടലിനെ തുടർന്നു സർക്കാർ പിൻവലിച്ചു. എന്നാൽ അതിലും സർക്കാർ കള്ളക്കളി നടത്തുകയാണെന്നു ചെന്നിത്തല ആരോപിച്ചു. വനിതാ ശിശു വികസന വകുപ്പിനെ മതിലിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലാണ് ഇതിനായുള്ള തയാറെടുപ്പ്.
വാഹനങ്ങൾ ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാൻ ആർ.ടി.ഒ മാർക്കു നിർദേശം നല്കിയിരിക്കയാണ്. അനധികൃത പ്രവർത്തനങ്ങൾ നടത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന കാര്യം സർക്കാർ ജീവനക്കാർ മറക്കേണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വനിതാ മതിലെന്ന പേരിൽ ജനുവരി ഒന്നിനു നടത്താൻ ലക്ഷ്യമിടുന്ന മതിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള മതിലാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. നവോത്ഥാനത്തിന്റെ പേരിലാണു മതിലെങ്കിൽ പുരുഷന്മാരെ മാറ്റിനിർത്തേണ്ട കാര്യമെന്താണ്? ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ രണ്ടു വോട്ടു കിട്ടുമോയെന്നു നോക്കാനാണു മതിലുമായി വരുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
എംഎൽഎമാരായ വി.എസ്.ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരിനാഥൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, എൻ. ശക്തൻ, ഷിബു ബേബിജോണ്, ടി. ശരത്ചന്ദ്രപ്രസാദ്, തന്പാനൂർ രവി, പാലോട് രവി തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു വിഭാഗം ഹിന്ദുസംഘടനകളെ മാത്രം പങ്കെടുപ്പിച്ച് സർക്കാർ പണിയുന്നതു വർഗീയ മതിൽ തന്നെയാണ്. ആയിരം തവണ ഈ മതിലിനെ വർഗീയ മതിലെന്നു വിളിക്കാൻ പ്രതിപക്ഷം മടിക്കില്ല. ഇപ്പോൾ ശബരിമലയിലെ യുവതീപ്രവേശനം ഒരു വിഷയമേയല്ല.പിന്നെ എന്തിനാണു മതിലെന്നു സർക്കാർ വൃക്തമാക്കണം. മതിലുകൾ പൊളിക്കാനാണു പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. വർഗീയമായ ചേരിതിരിവു സൃഷ്ടിക്കാനാണു മതിലിലൂടെ ശ്രമം. നടി മഞ്ജു വാര്യർ കാര്യങ്ങൾ മനസിലായതോടെ പിൻവാങ്ങി. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലിം- ക്രൈസ്തവ സംഘടനകളെ വനിതാ മതിലിനായി വിളിച്ചില്ല. 190 ഹിന്ദു സംഘടനകളെ വിളിച്ചുവെങ്കിലും 80 സംഘടനകളാണു പങ്കെടുത്തത്. അതിൽ പകുതിയും പിൻമാറിക്കഴിഞ്ഞു. മതിലിനായി ഇറക്കിയ ഉത്തരവ് പ്രതിപക്ഷ ഇടപെടലിനെ തുടർന്നു സർക്കാർ പിൻവലിച്ചു. എന്നാൽ അതിലും സർക്കാർ കള്ളക്കളി നടത്തുകയാണെന്നു ചെന്നിത്തല ആരോപിച്ചു. വനിതാ ശിശു വികസന വകുപ്പിനെ മതിലിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലാണ് ഇതിനായുള്ള തയാറെടുപ്പ്.
വാഹനങ്ങൾ ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാൻ ആർ.ടി.ഒ മാർക്കു നിർദേശം നല്കിയിരിക്കയാണ്. അനധികൃത പ്രവർത്തനങ്ങൾ നടത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന കാര്യം സർക്കാർ ജീവനക്കാർ മറക്കേണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വനിതാ മതിലെന്ന പേരിൽ ജനുവരി ഒന്നിനു നടത്താൻ ലക്ഷ്യമിടുന്ന മതിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള മതിലാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. നവോത്ഥാനത്തിന്റെ പേരിലാണു മതിലെങ്കിൽ പുരുഷന്മാരെ മാറ്റിനിർത്തേണ്ട കാര്യമെന്താണ്? ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ രണ്ടു വോട്ടു കിട്ടുമോയെന്നു നോക്കാനാണു മതിലുമായി വരുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
എംഎൽഎമാരായ വി.എസ്.ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരിനാഥൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, എൻ. ശക്തൻ, ഷിബു ബേബിജോണ്, ടി. ശരത്ചന്ദ്രപ്രസാദ്, തന്പാനൂർ രവി, പാലോട് രവി തുടങ്ങിയവർ പ്രസംഗിച്ചു.