കൊച്ചി: ഡിവൈഎഫ്ഐയുടെ ഇരിങ്ങാലക്കുടയിലെ മുൻ പ്രാദേശിക നേതാവ് ആർ.എൽ. ജീവൻലാലിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ വനിതാ നേതാവ് ഹൈക്കോടതിയിൽ ഹർജി നൽകി.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പ്രവേശനം വാങ്ങി നൽകാമെന്നു പറഞ്ഞു തന്നെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി എംഎൽഎ ഹോസ്റ്റലിൽ വച്ചു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇതു സംബന്ധിച്ച നടപടികൾക്കിടെ ജീവൻലാൽ നൽകിയ ഹർജിയിൽ ഹൈക്കോടതി നവംബർ ഒന്പതിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കി പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പ്രവേശനം വാങ്ങി നൽകാമെന്നു പറഞ്ഞു തന്നെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി എംഎൽഎ ഹോസ്റ്റലിൽ വച്ചു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇതു സംബന്ധിച്ച നടപടികൾക്കിടെ ജീവൻലാൽ നൽകിയ ഹർജിയിൽ ഹൈക്കോടതി നവംബർ ഒന്പതിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കി പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം.