തൊടുപുഴ: നവോത്ഥാന ചരിത്രത്തിൽ ക്രൈസ്തവ സംഘടനകൾക്ക് പങ്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അദ്ദേഹത്തിന് നവോത്ഥാനത്തിന്റെ അർത്ഥം അറിയില്ലാത്തതുകൊണ്ടാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
നവോത്ഥാന ആശയം മനസ്സിലാക്കിയിട്ടുള്ള ഒരു നേതാവിനും രാജ്യത്ത് വിഭാഗിയതയും വർഗീയതയും വളർത്തുന്ന പ്രസ്താവന നടത്തുവാൻ സാധിക്കില്ല. ശ്രീനാരായണ ഗുരു കളരിയിൽ പഠിക്കുന്ന കാലത്ത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്ഥാപിച്ച സ്കൂളുകൾ കേരളത്തിൽ ഉണ്ട് എന്ന യാഥാർഥ്യം മറക്കരുത്. ഭാരതത്തിൽ വന്ന മിഷണറിമാരാണ് ആദ്യമായി അവർണരെ ദൈവമക്കൾ എന്ന് വിശേഷിപ്പിച്ചത്. അതിലൂടെയാണ് തങ്ങളും മനുഷ്യരാണെന്ന ബോധ്യം അവർണ്ണരിൽ സംജാതമായതും.
1918-ൽ ആരംഭിച്ച പൗരസമത്വവാദ പ്രക്ഷോഭണത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ പങ്ക് എസ്എൻഡിപി യോഗം മറക്കരുത്. ഈ പ്രക്ഷോഭണത്തിലൂടെയാണ് ബ്രാഹ്മണർക്ക് മാത്രം നിക്ഷിപ്തമായിരുന്ന സർക്കാർ ജോലിയിൽ മറ്റ് മതസ്ഥർക്കും പ്രവേശനം ലഭിച്ചത് .
എസ്.എൻ.ഡി.പി യോഗത്തിനു മഹാനേതൃത്വം നൽകിയ ഡോ. പൽപ്പുവും കുമാര.നാശാനും പി. എസ്. വേലായുധനുമെല്ലാം കേരള സമൂഹത്തിന്റെ മുഴുവൻ ആദരവ് നേടിയവരാണ്.അവർ ഇരുന്ന കസേരയിലിരുന്ന് വെള്ളാപ്പള്ളി നടത്തുന്ന അധിക പ്രസംഗങ്ങൾ കേരള സമൂഹം പുച്ഛിച്ചുതള്ളുമെന്നതിൽ സംശയമില്ല. പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന് പകരം വിഭാഗീയത വളർത്തുന്നത് പ്രതിഷേധാർഹമാണെന്ന് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
നവോത്ഥാന ആശയം മനസ്സിലാക്കിയിട്ടുള്ള ഒരു നേതാവിനും രാജ്യത്ത് വിഭാഗിയതയും വർഗീയതയും വളർത്തുന്ന പ്രസ്താവന നടത്തുവാൻ സാധിക്കില്ല. ശ്രീനാരായണ ഗുരു കളരിയിൽ പഠിക്കുന്ന കാലത്ത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്ഥാപിച്ച സ്കൂളുകൾ കേരളത്തിൽ ഉണ്ട് എന്ന യാഥാർഥ്യം മറക്കരുത്. ഭാരതത്തിൽ വന്ന മിഷണറിമാരാണ് ആദ്യമായി അവർണരെ ദൈവമക്കൾ എന്ന് വിശേഷിപ്പിച്ചത്. അതിലൂടെയാണ് തങ്ങളും മനുഷ്യരാണെന്ന ബോധ്യം അവർണ്ണരിൽ സംജാതമായതും.
1918-ൽ ആരംഭിച്ച പൗരസമത്വവാദ പ്രക്ഷോഭണത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ പങ്ക് എസ്എൻഡിപി യോഗം മറക്കരുത്. ഈ പ്രക്ഷോഭണത്തിലൂടെയാണ് ബ്രാഹ്മണർക്ക് മാത്രം നിക്ഷിപ്തമായിരുന്ന സർക്കാർ ജോലിയിൽ മറ്റ് മതസ്ഥർക്കും പ്രവേശനം ലഭിച്ചത് .
എസ്.എൻ.ഡി.പി യോഗത്തിനു മഹാനേതൃത്വം നൽകിയ ഡോ. പൽപ്പുവും കുമാര.നാശാനും പി. എസ്. വേലായുധനുമെല്ലാം കേരള സമൂഹത്തിന്റെ മുഴുവൻ ആദരവ് നേടിയവരാണ്.അവർ ഇരുന്ന കസേരയിലിരുന്ന് വെള്ളാപ്പള്ളി നടത്തുന്ന അധിക പ്രസംഗങ്ങൾ കേരള സമൂഹം പുച്ഛിച്ചുതള്ളുമെന്നതിൽ സംശയമില്ല. പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന് പകരം വിഭാഗീയത വളർത്തുന്നത് പ്രതിഷേധാർഹമാണെന്ന് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.