കൊച്ചി: കേരള നവോത്ഥാനത്തിൽ ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾക്കു പങ്കില്ലെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളർത്താനാണ് ഉപകരിക്കുന്നതെന്നു കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്.
സമൂഹത്തിന്റെ അപരിഷ്കൃതത്വത്തെയും ഇരുണ്ട മേഖലകളെയും തിരിച്ചറിഞ്ഞ് അതിനെക്കുറിച്ചു ബോധവാന്മാരല്ലാതിരുന്ന ജനതയെ ജാഗ്രതയോടുകൂടി ജീവിക്കാൻ പ്രേരിപ്പിക്കുകയും മാറ്റത്തിന്റെ കൊടികൾ ഉയർത്തിപ്പിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തവരാണ് നവോത്ഥാന നായകർ. ഇവർ എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലുമുണ്ട്. അവരെ തിരസ്കരിക്കുന്നതും വിലകുറച്ചു കാണുന്നതും ദൗർഭാഗ്യകരമാണ്.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനത്തിലൂടെ പൊതുപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സാമൂഹ്യവിദ്യാഭ്യാസത്തിന് അടിത്തറ പാകിയതും ക്രൈസ്തവസമൂഹമാണ്. എസ്എൻഡിപി യോഗം ആരംഭിക്കുന്നതിനു 300 വർഷം മുൻപ് ഉദയംപേരൂർ സുനഹദോസിലൂടെ അയിത്തത്തിനെതിരേയും വനിതകളുടെ അവകാശങ്ങൾക്കുവേണ്ടിയും നിലകൊണ്ട ചരിത്രം ക്രൈസ്തവസഭയ്ക്കുണ്ട്. പിതാവിന്റെ സ്വത്തിൽ ആണ്മക്കളോടൊപ്പം പെണ്മക്കൾക്കും തുല്യ അവകാശം നല്കണം, സ്ത്രീകൾ വസ്ത്രം ധരിക്കണം, ബഹുഭാര്യാത്വം പാടില്ല തുടങ്ങിയ നിർദേശങ്ങൾ പതിനാറാം നൂറ്റാണ്ടിൽ ക്രൈസ്തവസഭ ഉദയംപേരൂർ സൂനഹദോസിലൂടെ പഠിപ്പിച്ചു.
തിരുവിതാംകൂർ ഭരണത്തിലെ പങ്കാളിത്തത്തിനുവേണ്ടി ഈഴവ-നായർ-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾ യോജിച്ചു നടത്തിയ മുന്നേറ്റമാണ് മലയാളി മെമ്മോറിയൽ. ഇത്തരം കാര്യങ്ങൾ വെള്ളാപ്പള്ളി നടേശൻ ഉൾക്കൊള്ളണം. ദേശീയപ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പൗരസമത്വപ്രക്ഷോഭത്തിലും നിവർത്തന പ്രക്ഷോഭത്തിലും ക്രൈസ്തവ സംഘടനകൾ സജീവമായി നിലകൊണ്ടു.
നവോത്ഥാന മതിലിന്റെ പേരിൽ കേരള സമൂഹത്തിൽ കൂടുതൽ ജാതിചിന്തകൾ വളർത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതും ശരിയല്ല. സംസ്ഥാനസർക്കാർ ഇത്തരം നീക്കങ്ങളെ തിരുത്തണം. നവോത്ഥാനമതിലിന്റെ സംഘാടകസമിതി ചെയർമാൻ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നും ഷാജി ജോർജ് ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ അപരിഷ്കൃതത്വത്തെയും ഇരുണ്ട മേഖലകളെയും തിരിച്ചറിഞ്ഞ് അതിനെക്കുറിച്ചു ബോധവാന്മാരല്ലാതിരുന്ന ജനതയെ ജാഗ്രതയോടുകൂടി ജീവിക്കാൻ പ്രേരിപ്പിക്കുകയും മാറ്റത്തിന്റെ കൊടികൾ ഉയർത്തിപ്പിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തവരാണ് നവോത്ഥാന നായകർ. ഇവർ എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലുമുണ്ട്. അവരെ തിരസ്കരിക്കുന്നതും വിലകുറച്ചു കാണുന്നതും ദൗർഭാഗ്യകരമാണ്.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനത്തിലൂടെ പൊതുപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സാമൂഹ്യവിദ്യാഭ്യാസത്തിന് അടിത്തറ പാകിയതും ക്രൈസ്തവസമൂഹമാണ്. എസ്എൻഡിപി യോഗം ആരംഭിക്കുന്നതിനു 300 വർഷം മുൻപ് ഉദയംപേരൂർ സുനഹദോസിലൂടെ അയിത്തത്തിനെതിരേയും വനിതകളുടെ അവകാശങ്ങൾക്കുവേണ്ടിയും നിലകൊണ്ട ചരിത്രം ക്രൈസ്തവസഭയ്ക്കുണ്ട്. പിതാവിന്റെ സ്വത്തിൽ ആണ്മക്കളോടൊപ്പം പെണ്മക്കൾക്കും തുല്യ അവകാശം നല്കണം, സ്ത്രീകൾ വസ്ത്രം ധരിക്കണം, ബഹുഭാര്യാത്വം പാടില്ല തുടങ്ങിയ നിർദേശങ്ങൾ പതിനാറാം നൂറ്റാണ്ടിൽ ക്രൈസ്തവസഭ ഉദയംപേരൂർ സൂനഹദോസിലൂടെ പഠിപ്പിച്ചു.
തിരുവിതാംകൂർ ഭരണത്തിലെ പങ്കാളിത്തത്തിനുവേണ്ടി ഈഴവ-നായർ-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾ യോജിച്ചു നടത്തിയ മുന്നേറ്റമാണ് മലയാളി മെമ്മോറിയൽ. ഇത്തരം കാര്യങ്ങൾ വെള്ളാപ്പള്ളി നടേശൻ ഉൾക്കൊള്ളണം. ദേശീയപ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പൗരസമത്വപ്രക്ഷോഭത്തിലും നിവർത്തന പ്രക്ഷോഭത്തിലും ക്രൈസ്തവ സംഘടനകൾ സജീവമായി നിലകൊണ്ടു.
നവോത്ഥാന മതിലിന്റെ പേരിൽ കേരള സമൂഹത്തിൽ കൂടുതൽ ജാതിചിന്തകൾ വളർത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതും ശരിയല്ല. സംസ്ഥാനസർക്കാർ ഇത്തരം നീക്കങ്ങളെ തിരുത്തണം. നവോത്ഥാനമതിലിന്റെ സംഘാടകസമിതി ചെയർമാൻ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നും ഷാജി ജോർജ് ആവശ്യപ്പെട്ടു.