കൊച്ചി: സിനിമാനടിയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ വെടിവയ്പ്. പനന്പിള്ളിനഗർ യുവജനസമാജം റോഡിൽ സ്ഥിതിചെയ്യുന്ന ദി നെയിൽ ആർട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാർലറിലെത്തി രണ്ടംഗസംഘം വെടിയുതിർക്കുകയായിരുന്നു. ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞു 3.15നായിരുന്നു നഗരത്തെ നടുക്കിയ സംഭവം.
സിനിമാനടിയും തട്ടിപ്പുകേസുകളിൽ പ്രതിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണു ബ്യൂട്ടി പാർലർ. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല. യമഹാ ബൈക്കിലാണു യുവാക്കളായ അക്രമികൾ എത്തിയത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവർ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാർലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിർക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരെഴുതിയ കടലാസ് കഷണം വലിച്ചെറിഞ്ഞു. തുടർന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെട്ടു. അക്രമിസംഘം വരുന്നതും തിരികെ പോകുന്നതും രണ്ടുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങളുടെ വിശദ പരിശോധനയ്ക്കായി ഹാർഡ് ഡിസ്ക് പോലീസ് ശേഖരിച്ചു. ഡിസിപി ജെ. ഹിമേന്ദ്രനാഥ്, തൃക്കാക്കര എസിപി പി.പി. ഷംസ്, എറണാകുളം എസിപി ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അക്രമികൾ ഉപയോഗിച്ചതു പ്രഹരശേഷി കുറഞ്ഞ തോക്കോ എയർപിസ്റ്റളോ ആണെന്നാണു പ്രാഥമിക നിഗമനം.
ഒരാഴ്ച മുന്പ് 25 കോടി രൂപ ആവശ്യപ്പെട്ട് അധോലോക നായകൻ രവി പൂജാരെയുടെ പേരിൽ ലീന മരിയയ്ക്കു ഫോണ് സന്ദേശം ലഭിച്ചിരുന്നതായും പോലീസിൽ ഇവർ ഇതേക്കുറിച്ചു പരാതി നൽകിയിരുന്നതായും പറയുന്നുണ്ട്. സാന്പത്തിക തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. കേരളത്തിനു പുറത്താണു ലീന മരിയ ഇപ്പോൾ. ഇവരുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അടുത്തദിവസം ഇവർ മൊഴി നൽകാനെത്തുമെന്നാണു സൂചന.
2013 ൽ കാനറാ ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിൽ 2015 ൽ ലീന അറസ്റ്റിലായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ വ്യവസായ സ്ഥാപനത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്നാണു തട്ടിപ്പു നടത്തിയത്.
തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിൽ നാലു ലക്ഷം രൂപ പ്രതിമാസം വാടക യുള്ള ഫാംഹൗസിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു, ഓഡി, ലാൻഡ് ക്രൂയിസർ തുടങ്ങി ഒൻപത് ആഡംബര കാറുകൾ ഇവരിൽനിന്ന് അന്നു പോലീസ് പിടിച്ചെടുത്തിരുന്നു.
സിനിമാനടിയും തട്ടിപ്പുകേസുകളിൽ പ്രതിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണു ബ്യൂട്ടി പാർലർ. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല. യമഹാ ബൈക്കിലാണു യുവാക്കളായ അക്രമികൾ എത്തിയത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവർ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാർലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിർക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരെഴുതിയ കടലാസ് കഷണം വലിച്ചെറിഞ്ഞു. തുടർന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെട്ടു. അക്രമിസംഘം വരുന്നതും തിരികെ പോകുന്നതും രണ്ടുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങളുടെ വിശദ പരിശോധനയ്ക്കായി ഹാർഡ് ഡിസ്ക് പോലീസ് ശേഖരിച്ചു. ഡിസിപി ജെ. ഹിമേന്ദ്രനാഥ്, തൃക്കാക്കര എസിപി പി.പി. ഷംസ്, എറണാകുളം എസിപി ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അക്രമികൾ ഉപയോഗിച്ചതു പ്രഹരശേഷി കുറഞ്ഞ തോക്കോ എയർപിസ്റ്റളോ ആണെന്നാണു പ്രാഥമിക നിഗമനം.
ഒരാഴ്ച മുന്പ് 25 കോടി രൂപ ആവശ്യപ്പെട്ട് അധോലോക നായകൻ രവി പൂജാരെയുടെ പേരിൽ ലീന മരിയയ്ക്കു ഫോണ് സന്ദേശം ലഭിച്ചിരുന്നതായും പോലീസിൽ ഇവർ ഇതേക്കുറിച്ചു പരാതി നൽകിയിരുന്നതായും പറയുന്നുണ്ട്. സാന്പത്തിക തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. കേരളത്തിനു പുറത്താണു ലീന മരിയ ഇപ്പോൾ. ഇവരുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അടുത്തദിവസം ഇവർ മൊഴി നൽകാനെത്തുമെന്നാണു സൂചന.
2013 ൽ കാനറാ ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിൽ 2015 ൽ ലീന അറസ്റ്റിലായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ വ്യവസായ സ്ഥാപനത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്നാണു തട്ടിപ്പു നടത്തിയത്.
തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിൽ നാലു ലക്ഷം രൂപ പ്രതിമാസം വാടക യുള്ള ഫാംഹൗസിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു, ഓഡി, ലാൻഡ് ക്രൂയിസർ തുടങ്ങി ഒൻപത് ആഡംബര കാറുകൾ ഇവരിൽനിന്ന് അന്നു പോലീസ് പിടിച്ചെടുത്തിരുന്നു.