കൊച്ചി: അടിക്കടിയുണ്ടാകുന്ന ഹർത്താലിനെതിരേ പ്രതിഷേധം വ്യാപകമാകുന്നതിനിടയിൽ ബസുടമകളുടെ സംഘടനയും രംഗത്തിറങ്ങുന്നു. ഹർത്താൽ ആഹ്വാനങ്ങളോടു സഹകരിക്കാതെ ഹർത്താൽ ദിവസവും സാധാരണ പോലെ സർവീസ് നടത്താനാണു ബസുടമകളുടെ തീരുമാനം. ഹർത്താലിൽ ബസുകൾ സർവീസ് നടത്തുന്പോൾ ഉണ്ടാകുന്ന നാശനഷ്ടം ഈടാക്കി നൽകാൻ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്വീനർ ടി. ഗോപിനാഥിന്റെ നേതൃത്വത്തിൽ സർക്കാരിനു കത്ത് നൽകും.
ഹർത്താലുകൾ ജനദ്രോഹപരമാണെന്നു മാത്രമല്ല, ബസുടമകൾക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നു ഗോപിനാഥ് പറഞ്ഞു. ഒരു ദിവസം സർവീസ് മുടങ്ങിയാൽ ബസുടമകൾക്കു പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ബസുകൾക്കു നികുതി അടയ്ക്കേണ്ട അവസാന സമയം നവംബർ 15 ആയിരുന്നു. സർക്കാരിന് അപേക്ഷ നൽകിയതിനെത്തുടർന്നു 30 ദിവസം നീട്ടി നൽകി. ബിജെപി ഹർത്താൽ പ്രഖ്യാപിച്ച 14നായിരുന്നു പത്തുശതമാനം പിഴയോടെ നികുതി അടയ്ക്കേണ്ട ദിനം. ഹർത്താൽമൂലം ബസുടമകൾക്കു നികുതി അടയ്ക്കാൻ കഴിഞ്ഞില്ല.
ഇനി 20 ശതമാനം പിഴയായ ആറായിരം രൂപ ഉൾപ്പെടെ 36,000 രൂപ അടയ്ക്കേണ്ടി വരും. പിഴ ഒഴിവാക്കി തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്നു സർക്കാർ ഈടാക്കണം. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷ്വറൻസ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിർമാണം, ടയർ, വർക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വർധന ബസ് വ്യവസായത്തെ തകർച്ചയിൽ എത്തിച്ചിരിക്കുന്ന സമയമാണിത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇൻഷ്വറൻസ് പ്രീമിയത്തിൽ മാത്രം 55 ശതമാനം വർധനയാണുണ്ടായത്. ചേസിസിനു മൂന്നുവർഷത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ വർധനയുണ്ടായി. അതേസമയം ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ടി. ഗോപിനാഥ് പറഞ്ഞു.
ജോണ്സണ് വേങ്ങത്തടം
ഹർത്താലുകൾ ജനദ്രോഹപരമാണെന്നു മാത്രമല്ല, ബസുടമകൾക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നു ഗോപിനാഥ് പറഞ്ഞു. ഒരു ദിവസം സർവീസ് മുടങ്ങിയാൽ ബസുടമകൾക്കു പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ബസുകൾക്കു നികുതി അടയ്ക്കേണ്ട അവസാന സമയം നവംബർ 15 ആയിരുന്നു. സർക്കാരിന് അപേക്ഷ നൽകിയതിനെത്തുടർന്നു 30 ദിവസം നീട്ടി നൽകി. ബിജെപി ഹർത്താൽ പ്രഖ്യാപിച്ച 14നായിരുന്നു പത്തുശതമാനം പിഴയോടെ നികുതി അടയ്ക്കേണ്ട ദിനം. ഹർത്താൽമൂലം ബസുടമകൾക്കു നികുതി അടയ്ക്കാൻ കഴിഞ്ഞില്ല.
ഇനി 20 ശതമാനം പിഴയായ ആറായിരം രൂപ ഉൾപ്പെടെ 36,000 രൂപ അടയ്ക്കേണ്ടി വരും. പിഴ ഒഴിവാക്കി തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്നു സർക്കാർ ഈടാക്കണം. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷ്വറൻസ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിർമാണം, ടയർ, വർക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വർധന ബസ് വ്യവസായത്തെ തകർച്ചയിൽ എത്തിച്ചിരിക്കുന്ന സമയമാണിത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇൻഷ്വറൻസ് പ്രീമിയത്തിൽ മാത്രം 55 ശതമാനം വർധനയാണുണ്ടായത്. ചേസിസിനു മൂന്നുവർഷത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ വർധനയുണ്ടായി. അതേസമയം ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ടി. ഗോപിനാഥ് പറഞ്ഞു.
ജോണ്സണ് വേങ്ങത്തടം