ആലുവ: യൂണിയൻ ബാ ങ്ക് ആലുവ ശാഖയിലെ ലോക്കറിൽനിന്നു രണ്ടരക്കോടി രൂപയുടെ ഒന്പതുകിലോഗ്രാം പണയസ്വർണം കവർന്ന കേസിൽ അരക്കിലോ സ്വർണം ഇന്നലെ വീണ്ടെടുത്തു. പ്രതികളായ യൂണിയൻ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ അങ്കമാലി പാദുവപുരം കരുമത്തിൽ സിസ്മോൾ ജോസഫ്, ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് കുഞ്ഞൻ എന്നിവരുമായി അങ്കമാലിയിലെ മൂന്നു ബാങ്കുകളിൽ നടത്തിയ തെളിവെടുപ്പിലാണു 11 പേരുടെ രസീതുകളിലുള്ള സ്വർണ ഉരുപ്പടികൾ കണ്ടെടുത്തത്.
അങ്കമാലി കരയാംപറമ്പിൽ പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ സജിത്തിനെ കൊണ്ടുവന്ന് ഇന്നലെ രാത്രി തെളിവെടുപ്പു നടത്തി. ഇവിടെനിന്നു സിസ്മോളുടെ ചികിത്സാ സംബന്ധമായ രേഖകളും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. സിസ്മോൾ ജോലി ചെയ്തിരുന്ന ആലുവയിലെ ബാങ്ക്, സിസ്മോളുടെ പാദുവപുരത്തെ വീട്, കളമശേരിയിലെ സജിത്തിന്റെ വീട്, മോഷ്ടിച്ച സ്വർണം പണയപ്പെടുത്തിയ മറ്റു ബാങ്കുകൾ, സജിത്ത് ഓഹരി ഇടപാട് നടത്തുന്ന കേന്ദ്രം എന്നിവിടങ്ങളിലും ഇനി തെളിവെടുപ്പ് നടത്തും.
128 ഇടപാടുകാരുടെ ഒൻപത് കിലോയോളം സ്വർണമാണു സിസ് മോൾ ഒരു വർഷത്തിനിടഎ കവർച്ച നടത്തിയത്. ആലുവ, അങ്കമാലി, പെരുമ്പാവൂർ, കളമശേരി മേഖലയിലെ മുപ്പതോളം ബാങ്കുകളിലായി ഇരുവരും ചേർന്ന് ഈ സ്വർണം പണയപ്പെടുത്തുകയായിരുന്നു. പ്രതികളെ ഏഴു ദിവസത്തേക്കാണു കോടതി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്.
അങ്കമാലി കരയാംപറമ്പിൽ പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ സജിത്തിനെ കൊണ്ടുവന്ന് ഇന്നലെ രാത്രി തെളിവെടുപ്പു നടത്തി. ഇവിടെനിന്നു സിസ്മോളുടെ ചികിത്സാ സംബന്ധമായ രേഖകളും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. സിസ്മോൾ ജോലി ചെയ്തിരുന്ന ആലുവയിലെ ബാങ്ക്, സിസ്മോളുടെ പാദുവപുരത്തെ വീട്, കളമശേരിയിലെ സജിത്തിന്റെ വീട്, മോഷ്ടിച്ച സ്വർണം പണയപ്പെടുത്തിയ മറ്റു ബാങ്കുകൾ, സജിത്ത് ഓഹരി ഇടപാട് നടത്തുന്ന കേന്ദ്രം എന്നിവിടങ്ങളിലും ഇനി തെളിവെടുപ്പ് നടത്തും.
128 ഇടപാടുകാരുടെ ഒൻപത് കിലോയോളം സ്വർണമാണു സിസ് മോൾ ഒരു വർഷത്തിനിടഎ കവർച്ച നടത്തിയത്. ആലുവ, അങ്കമാലി, പെരുമ്പാവൂർ, കളമശേരി മേഖലയിലെ മുപ്പതോളം ബാങ്കുകളിലായി ഇരുവരും ചേർന്ന് ഈ സ്വർണം പണയപ്പെടുത്തുകയായിരുന്നു. പ്രതികളെ ഏഴു ദിവസത്തേക്കാണു കോടതി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്.