പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനായി കേരള സഹകരണ ചട്ടം ഭേദഗതി ചെയ്തേക്കും. ഇതിനായുള്ള ബില്ല് മാര്‍ച്ചില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പെട്ടെന്ന് എടുത്തുചാടി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് നിയമത്തിന്റെ നൂലാമാലകള്‍ സര്‍ക്കാരിന് ബോധ്യമായത്. നിലവിലുള്ള കേരള സഹകരണ നിയമപ്രകാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സാധിക്കില്ല.
ഒരു സഹകരണസംഘം സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍ നിരവധി സാങ്കേതിക കടമ്പകള്‍ കടക്കേണ്ടതുണ്ട്. ലിക്വിഡേഷന് നടപടികളായാല് മാത്രമേ സര്‍ക്കാരിന് നിലവിലുള്ള വ്യവസ്ഥപ്രകാരം ഇടപെടാനാകൂ.
എന്നാൽ, പരിയാരത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍വക ഭൂമിയില്‍ കെട്ടിടം നിലനില്ക്കുന്നതും സൊസൈറ്റിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തതും തങ്ങള്‍ക്ക് സൊസൈറ്റി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന ഭരണസമിതിയുടെ അപേക്ഷയും ചൂണ്ടിക്കാട്ടി പുതിയ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് സഹകരണരംഗത്തെ വിദഗ്ധർ പറയുന്നു.
കെ.പി. രാജീവന്
ഒരു സഹകരണസംഘം സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍ നിരവധി സാങ്കേതിക കടമ്പകള്‍ കടക്കേണ്ടതുണ്ട്. ലിക്വിഡേഷന് നടപടികളായാല് മാത്രമേ സര്‍ക്കാരിന് നിലവിലുള്ള വ്യവസ്ഥപ്രകാരം ഇടപെടാനാകൂ.
എന്നാൽ, പരിയാരത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍വക ഭൂമിയില്‍ കെട്ടിടം നിലനില്ക്കുന്നതും സൊസൈറ്റിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തതും തങ്ങള്‍ക്ക് സൊസൈറ്റി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന ഭരണസമിതിയുടെ അപേക്ഷയും ചൂണ്ടിക്കാട്ടി പുതിയ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് സഹകരണരംഗത്തെ വിദഗ്ധർ പറയുന്നു.
കെ.പി. രാജീവന്