+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്യൂഷൻ സെന്‍ററുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ ഓഫീസ് സമയത്തും അല്ലാതെയും ട്യൂഷൻ ക്ലാ
ട്യൂഷൻ സെന്‍ററുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ ഓഫീസ് സമയത്തും അല്ലാതെയും ട്യൂഷൻ ക്ലാസുകൾ എടുക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ 150-ൽ പ്പരം സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ വിജിലൻസ് പരിശോധന നടത്തി.
തിരുവനന്തപുരം -30, കൊല്ലം, എറണാകുളം - 15, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് -10, ഇടുക്കി, മലപ്പുറം. കണ്ണൂർ, വയനാട്, കാസർഗോഡ് -അഞ്ചിലധികവും ട്യൂഷൻ സെന്‍ററുകളിലാണു പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലയിൽ ആറ് അധ്യാപകരും ഒരു കണ്ടക്ടറും കൊല്ലം ജില്ലയിൽ ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറും ഒരു സെയിൽടാക്സ് ഉദ്യോഗസ്ഥനും മൂന്ന് അധ്യാപകരും ഒരു കണ്ടക്ടറും പത്തനംതിട്ട ജില്ലയിൽ ഒരു ലീഗൽ മെട്രോളജിയിലെ ഇൻസ്പെക്ടറും ഒരു അധ്യാപകനും ഒരു സിവിൽ സപ്ലൈസ് സെയിൽസ് മാനും ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിലെ ഒരു ക്ലാർക്കും റവന്യൂ വകുപ്പിലെ ഒരു ക്ലാർക്കും ഒരു അധ്യാപകനും ഇടുക്കി ജില്ലയിൽ ഒരു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും പാലക്കാട് ജില്ലയിൽ ഒരു അധ്യാപകനും മലപ്പുറം ജില്ലയിൽ രണ്ട് അധ്യാപകരും വയനാട് ജില്ലയിൽ ഒരു അധ്യാപകനും കണ്ണൂർ ജില്ലയിൽ രണ്ട് അധ്യാപകരും കാസർഗോഡ് ജില്ലയിൽ ഒരു അധ്യാപകനും വിജിലൻസ് മിന്നൽ പരിശോധന നടത്തിയ സമയം അനധികൃതമായി സ്വകാര്യ ട്യൂഷൻ എടുത്തുകൊണ്ടിരിക്കുന്നതായും കണ്ടെത്തി.

കൂടാതെ സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ നിന്നു പല സർക്കാർ ഉദ്യോഗസ്ഥരും പ്രതിഫലം പറ്റുന്നതായും അവർ വ്യാപകമായി ട്യൂഷൻ എടുക്കുന്നതായും വിജിലൻസ് കണ്ടെത്തി.