തിരുവനന്തപുരം : ആർഎസ്എസിന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ നടക്കുന്ന വേൾഡ് ആയുർവേദ കോണ്ഗ്രസിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിലൂടെ സംഘപരിവാർ- സിപിഎം രഹസ്യബന്ധമാണു വ്യക്തമാകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇതു കേന്ദ്ര സർക്കാരിന്റെ പരിപാടിയാണെന്ന ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം വസ്തുതാപരമല്ല. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ തന്നെ പറയുന്നത് ആയുർവേദ കോണ്ഗ്രസ് നടത്തുന്നത് വേൾഡ് ആയുർവേദ ഫൗണ്ടേഷനാണെന്നാണ്.
വേൾഡ് ആയുർവേദ ഫൗണ്ടേഷനാകട്ടെ സംഘപരിവാറിന്റെ വിജ്ഞാൻ ഭാരതിയുടെ കീഴിലുള്ള സംഘടനയുമാണ്. കേന്ദ്ര സർക്കാരിന്റെ പരിപാടിയായിരുന്നെങ്കിൽ കേന്ദ്ര ആയുഷ് വകുപ്പാണു ക്ഷണിക്കേണ്ടിയിരുന്നത്.
പക്ഷേ ഇവിടെ മന്ത്രിയെ ക്ഷണിച്ചത് വിജ്ഞാൻ ഭാരതിയുടെ വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ ട്രഷറർ ഡോ. സുനിൽകുമാറാണെന്ന് സർക്കാരിന്റെ തന്നെ ഉത്തരവിൽ കാണുന്നു.അതനുസരിച്ചാണ് സർക്കാർ ചെലവിൽ മന്ത്രിയും 16 പേരടങ്ങുന്ന ഉദ്യോഗസ്ഥരും ഗുജറാത്തിലെത്തിയത്. ഈ പരിപാടിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ഒരാൾപോലും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമാണ്.
ഇതു സംഘപരിവാർ പരിപാടിയാണെന്ന് സിപിഎം മുൻപ് ആക്ഷേപം ഉന്നയിക്കുകയും അത് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഇപ്പോൾ സംഘപരിവാറിന്റെ ആതിഥ്യം സ്വീകരിച്ച് പോവുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത്.
പ്രളയ കാലത്ത് സംസ്ഥാനം സാന്പത്തികമായി ബുദ്ധിമുട്ടുന്പോഴാണ് സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ ഈ ധൂർത്ത് നടത്തുന്നത്.പുറമേ ആർഎസ്എസ് വിരോധം പ്രകടിപ്പിക്കുകയും മറുവശത്ത് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ പതിവു സമീപനം തന്നെയാണ് ഇതിലും സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇതു കേന്ദ്ര സർക്കാരിന്റെ പരിപാടിയാണെന്ന ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം വസ്തുതാപരമല്ല. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ തന്നെ പറയുന്നത് ആയുർവേദ കോണ്ഗ്രസ് നടത്തുന്നത് വേൾഡ് ആയുർവേദ ഫൗണ്ടേഷനാണെന്നാണ്.
വേൾഡ് ആയുർവേദ ഫൗണ്ടേഷനാകട്ടെ സംഘപരിവാറിന്റെ വിജ്ഞാൻ ഭാരതിയുടെ കീഴിലുള്ള സംഘടനയുമാണ്. കേന്ദ്ര സർക്കാരിന്റെ പരിപാടിയായിരുന്നെങ്കിൽ കേന്ദ്ര ആയുഷ് വകുപ്പാണു ക്ഷണിക്കേണ്ടിയിരുന്നത്.
പക്ഷേ ഇവിടെ മന്ത്രിയെ ക്ഷണിച്ചത് വിജ്ഞാൻ ഭാരതിയുടെ വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ ട്രഷറർ ഡോ. സുനിൽകുമാറാണെന്ന് സർക്കാരിന്റെ തന്നെ ഉത്തരവിൽ കാണുന്നു.അതനുസരിച്ചാണ് സർക്കാർ ചെലവിൽ മന്ത്രിയും 16 പേരടങ്ങുന്ന ഉദ്യോഗസ്ഥരും ഗുജറാത്തിലെത്തിയത്. ഈ പരിപാടിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ഒരാൾപോലും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമാണ്.
ഇതു സംഘപരിവാർ പരിപാടിയാണെന്ന് സിപിഎം മുൻപ് ആക്ഷേപം ഉന്നയിക്കുകയും അത് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഇപ്പോൾ സംഘപരിവാറിന്റെ ആതിഥ്യം സ്വീകരിച്ച് പോവുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത്.
പ്രളയ കാലത്ത് സംസ്ഥാനം സാന്പത്തികമായി ബുദ്ധിമുട്ടുന്പോഴാണ് സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ ഈ ധൂർത്ത് നടത്തുന്നത്.പുറമേ ആർഎസ്എസ് വിരോധം പ്രകടിപ്പിക്കുകയും മറുവശത്ത് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ പതിവു സമീപനം തന്നെയാണ് ഇതിലും സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.