തിരുവനന്തപുരം:ഹർത്താൽ ആരു നടത്തിയാലും അംഗീകരിക്കാനാകില്ലെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. തന്റെ പാർട്ടിയായ ബിജെപി ഹർത്താൽ നടത്തിയാലും അംഗീകരിക്കാനാകില്ല.
ഇവിടെ ഓരോരുത്തർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജെടി ഹാളിൽ തിക്കുറിശി ജന്മ ശതാബ്ദിയോടനുബന്ധിച്ച് ദൃശ്യ, മാധ്യമ, സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ഹർത്താൽ നടത്തുന്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടയിൽ 2000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. അവരെത്തിയപ്പോൾ കടകൾ അടച്ചിട്ടിരിക്കുന്നു, വാഹനങ്ങൾ ഓടുന്നില്ല.
പിന്നെങ്ങനെ ടൂറിസ്റ്റുകൾക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും കഴിയുമെന്ന് കണ്ണന്താനം ചോദിച്ചു.
ഇവിടെ ഓരോരുത്തർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജെടി ഹാളിൽ തിക്കുറിശി ജന്മ ശതാബ്ദിയോടനുബന്ധിച്ച് ദൃശ്യ, മാധ്യമ, സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ഹർത്താൽ നടത്തുന്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടയിൽ 2000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. അവരെത്തിയപ്പോൾ കടകൾ അടച്ചിട്ടിരിക്കുന്നു, വാഹനങ്ങൾ ഓടുന്നില്ല.
പിന്നെങ്ങനെ ടൂറിസ്റ്റുകൾക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും കഴിയുമെന്ന് കണ്ണന്താനം ചോദിച്ചു.