കോട്ടയം: എംജി സർവകലാശാല 16 ഹ്രസ്വകാല അപ്ലൈഡ് കോഴ്സുകൾ തുടങ്ങും. ഡിഎഎസ്ടിപി കീഴിൽ 16 പ്രോഗ്രാമുകളിലായി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ തുടങ്ങും. ആക്ടിംഗ് വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ സർവകലാശാലയിൽ നടന്ന സെനറ്റ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കോഴ്സുകൾ ജനുവരി ആദ്യവാരം ആരംഭിക്കും. ഇതിനായി ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാല്യുവേഷൻ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കും. പാഠപുസ്തകങ്ങളും തയാറാക്കും.
സർവകലാശാലയുടെ നോണ്‍ പ്ലാൻ ഗ്രാന്റ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക, ഓഫീസ് അറ്റൻഡന്റ്, ലൈബ്രറി വിഭാഗം, സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകളിൽ നിയമനം നടത്താൻ കേരള പബ്ലിക് സർവീസ് കമ്മീഷനോട് ആവശ്യപ്പെടുക, ഇടുക്കി ജില്ലയിൽ പൂർണ സജ്ജീകരണത്തോടെ സർവകലാശാലയുടെ ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നിവ ആവശ്യപ്പെട്ട് പി. പത്മകുമാർ അവതരിപ്പിച്ച പ്രമേയങ്ങൾ സെനറ്റ് പാസാക്കി.
ബിരുദ പ്രോഗ്രാമുകൾക്കു നടപ്പാക്കിയ ക്വസ്റ്റ്യൻ ബാങ്ക് സംവിധാനം ബി.എഡ്. പ്രോഗ്രാമിനും നടപ്പാക്കാനാവശ്യപ്പെട്ടു വർഗീസ് കെ. ചെറിയാൻ അവതരിപ്പിച്ച പ്രമേയവും യോഗം പാസാക്കി. സർവകലാശാലയുടെ സ്റ്റാറ്റൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്കു സെനറ്റംഗവും അസിസ്റ്റന്റ് രജിസ്ട്രാറുമായ പി. പത്മകുമാറിനെ സെനറ്റ് യോഗം തെരഞ്ഞെടുത്തു. സർവകലാശാല ജീവനക്കാരി കെ. ആൻസിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. രജിസ്ട്രാർ എം.ആർ. ഉണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കോഴ്സുകൾ ജനുവരി ആദ്യവാരം ആരംഭിക്കും. ഇതിനായി ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാല്യുവേഷൻ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കും. പാഠപുസ്തകങ്ങളും തയാറാക്കും.
സർവകലാശാലയുടെ നോണ്‍ പ്ലാൻ ഗ്രാന്റ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക, ഓഫീസ് അറ്റൻഡന്റ്, ലൈബ്രറി വിഭാഗം, സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകളിൽ നിയമനം നടത്താൻ കേരള പബ്ലിക് സർവീസ് കമ്മീഷനോട് ആവശ്യപ്പെടുക, ഇടുക്കി ജില്ലയിൽ പൂർണ സജ്ജീകരണത്തോടെ സർവകലാശാലയുടെ ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നിവ ആവശ്യപ്പെട്ട് പി. പത്മകുമാർ അവതരിപ്പിച്ച പ്രമേയങ്ങൾ സെനറ്റ് പാസാക്കി.
ബിരുദ പ്രോഗ്രാമുകൾക്കു നടപ്പാക്കിയ ക്വസ്റ്റ്യൻ ബാങ്ക് സംവിധാനം ബി.എഡ്. പ്രോഗ്രാമിനും നടപ്പാക്കാനാവശ്യപ്പെട്ടു വർഗീസ് കെ. ചെറിയാൻ അവതരിപ്പിച്ച പ്രമേയവും യോഗം പാസാക്കി. സർവകലാശാലയുടെ സ്റ്റാറ്റൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്കു സെനറ്റംഗവും അസിസ്റ്റന്റ് രജിസ്ട്രാറുമായ പി. പത്മകുമാറിനെ സെനറ്റ് യോഗം തെരഞ്ഞെടുത്തു. സർവകലാശാല ജീവനക്കാരി കെ. ആൻസിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. രജിസ്ട്രാർ എം.ആർ. ഉണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു.