തിരുവനന്തപുരം: ഡൽഹിയുമായുള്ള രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്പോൾ കേരളത്തിനു വിജയ പ്രതീക്ഷ. ആദ്യ ഇന്നിംഗ്സിൽ 320 റണ്‍സെടുത്ത് പുറത്തായ കേരളം ഡൽഹിയെ 139 റണ്‍സിന് പുറത്താക്കി. ജലജ് സക്സേനയുടെ ആറു വിക്കറ്റ് പ്രകടനമാണു ഡൽഹിയെ തകർത്തത്. തുടർന്നു വീണ്ടും ബാറ്റു ചെയ്ത ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 41 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ദിനം കളിയാരംഭിക്കുന്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റണ്‍സെന്ന നിലയിലായിരുന്നു. സിജോമോൻ ജോസഫ് അഞ്ച് റണ്‍സും ബേസിൽ തന്പി 23 റണ്‍സും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു മടങ്ങി.
രണ്ടാം ഇന്നിംഗ്സിൽ അക്കൗണ്ട് തുറക്കും മുന്‍പു ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളിയവസാനിപ്പിക്കുന്പോൾ ഡൽഹി ക്യാപ്റ്റൻ ധ്രുവ് ഷോറിയും (13) കീപ്പർ അഞ്ജു റാവത്തുമാണ് (2) ക്രീസിൽ. കേരളത്തിനായി രണ്ടാം ഇന്നിങ്സിൽ സന്ദീപ് എസ്. വാര്യർ മൂന്നും ബേസിൽ തന്പി രണ്ടും വിക്കറ്റുകൾ നേടി.
രണ്ടാം ദിനം കളിയാരംഭിക്കുന്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റണ്‍സെന്ന നിലയിലായിരുന്നു. സിജോമോൻ ജോസഫ് അഞ്ച് റണ്‍സും ബേസിൽ തന്പി 23 റണ്‍സും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു മടങ്ങി.
രണ്ടാം ഇന്നിംഗ്സിൽ അക്കൗണ്ട് തുറക്കും മുന്‍പു ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളിയവസാനിപ്പിക്കുന്പോൾ ഡൽഹി ക്യാപ്റ്റൻ ധ്രുവ് ഷോറിയും (13) കീപ്പർ അഞ്ജു റാവത്തുമാണ് (2) ക്രീസിൽ. കേരളത്തിനായി രണ്ടാം ഇന്നിങ്സിൽ സന്ദീപ് എസ്. വാര്യർ മൂന്നും ബേസിൽ തന്പി രണ്ടും വിക്കറ്റുകൾ നേടി.