പാലക്കാട്: ഹർത്താൽ ദിനത്തിൽ പാലക്കാട് ഡിപ്പോയ്ക്കു പുറത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞു തകർത്തു. ഇന്നലെ പുലർച്ചെ മൂന്നരയോടെ നമ്പർ പ്ലേറ്റ് മറച്ച് രണ്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘമാണ് കല്ലേറ് നടത്തിയത്. സംഘം ബൈക്കിൽ രക്ഷപ്പെട്ടു.
സംഭവമറിഞ്ഞയുടൻ പുറത്തു നിർത്തിയിട്ടിരുന്ന മുഴുവൻ ബസുകളും ഡിപ്പോയ്ക്ക് അകത്തേക്കു ജീവനക്കാർ മാറ്റിയതിനാൽ കുടുതൽ ബസുകൾക്കു നാശനഷ്ടമുണ്ടായില്ല. കഴിഞ്ഞ ഹർത്താലിൽ പാലക്കാട്ട് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. അതായിരിക്കാം ഇത്തവണ കല്ലേറ് നടത്താൻ കാരണമെന്നു സംശയിക്കുന്നു. കെഎസ്ആർടിസി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു.
സംഭവമറിഞ്ഞയുടൻ പുറത്തു നിർത്തിയിട്ടിരുന്ന മുഴുവൻ ബസുകളും ഡിപ്പോയ്ക്ക് അകത്തേക്കു ജീവനക്കാർ മാറ്റിയതിനാൽ കുടുതൽ ബസുകൾക്കു നാശനഷ്ടമുണ്ടായില്ല. കഴിഞ്ഞ ഹർത്താലിൽ പാലക്കാട്ട് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. അതായിരിക്കാം ഇത്തവണ കല്ലേറ് നടത്താൻ കാരണമെന്നു സംശയിക്കുന്നു. കെഎസ്ആർടിസി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു.