കൊച്ചി: വനിതാ മതിലിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കാൻ നിർബന്ധം പറഞ്ഞിട്ടുണ്ടോയെന്നും പങ്കെടുക്കാത്തവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമോയെന്നും സർക്കാരിനോടു ഹൈക്കോടതി. ഇതു സംബന്ധിച്ചു വിശദീകരിക്കാനും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
തൃശൂരിലെ മലയാളവേദി പ്രസിഡന്റ് നൽകിയ പൊതുതാല്പര്യ ഹർജിയിലാണിത്.വനിതാ മതിലിന്റെ നടത്തിപ്പിനായി ഡിസംബർ ഏഴിനു സർക്കാർ ഇറക്കിയ ഉത്തരവിൽ മന്ത്രിമാർ, കളക്ടർമാർ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർക്കു ചുമതല വീതംവച്ചു നൽകിയിട്ടുണ്ടെന്നും കുടുംബശ്രീ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, നിർബന്ധമായും പങ്കെടുക്കാൻ പറഞ്ഞിട്ടില്ലെന്നും വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടാകണമെന്നാണു പറഞ്ഞിട്ടുള്ളതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മലയാളത്തിലുള്ള ഉത്തരവ് ഇംഗ്ലീഷിലേക്കു മൊഴി മാറ്റി ഹർജിക്കാരൻ ഹാജരാക്കിയപ്പോൾ നിർബന്ധമായും എന്ന വാക്ക് ചേർത്തെന്നു കോടതി കണ്ടെത്തി. അഭ്യർഥനയും നിർബന്ധപൂർവം പങ്കെടുക്കണമെന്നു പറയുന്നതും വ്യത്യസ്തമാണ്. പങ്കാളിത്തം വേണമെന്നു പറയുന്നതിലൂടെ ജീവനക്കാർ പങ്കെടുക്കാൻ നിർദേശിക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ആരെയും നിർബന്ധിക്കുന്നില്ലെന്നു സർക്കാർ അഭിഭാഷകൻ ആവർത്തിച്ചു. തുടർന്നാണ് ഇതു സംബന്ധിച്ച സർക്കാരിന്റെ വിശദീകരണം ആരാഞ്ഞത്. ഹർജി 20നു വീണ്ടും പരിഗണിക്കും.
ഇതിനിടെ, വനിതാ മതിലിനു വേണ്ടി സർക്കാർ ഖജനാവിൽനിന്നു പണം ചെലവിടുന്നതും ഇതിന്റെ നടത്തിപ്പിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടു വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു ഹർജി നൽകി.
തൃശൂരിലെ മലയാളവേദി പ്രസിഡന്റ് നൽകിയ പൊതുതാല്പര്യ ഹർജിയിലാണിത്.വനിതാ മതിലിന്റെ നടത്തിപ്പിനായി ഡിസംബർ ഏഴിനു സർക്കാർ ഇറക്കിയ ഉത്തരവിൽ മന്ത്രിമാർ, കളക്ടർമാർ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർക്കു ചുമതല വീതംവച്ചു നൽകിയിട്ടുണ്ടെന്നും കുടുംബശ്രീ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, നിർബന്ധമായും പങ്കെടുക്കാൻ പറഞ്ഞിട്ടില്ലെന്നും വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടാകണമെന്നാണു പറഞ്ഞിട്ടുള്ളതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മലയാളത്തിലുള്ള ഉത്തരവ് ഇംഗ്ലീഷിലേക്കു മൊഴി മാറ്റി ഹർജിക്കാരൻ ഹാജരാക്കിയപ്പോൾ നിർബന്ധമായും എന്ന വാക്ക് ചേർത്തെന്നു കോടതി കണ്ടെത്തി. അഭ്യർഥനയും നിർബന്ധപൂർവം പങ്കെടുക്കണമെന്നു പറയുന്നതും വ്യത്യസ്തമാണ്. പങ്കാളിത്തം വേണമെന്നു പറയുന്നതിലൂടെ ജീവനക്കാർ പങ്കെടുക്കാൻ നിർദേശിക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ആരെയും നിർബന്ധിക്കുന്നില്ലെന്നു സർക്കാർ അഭിഭാഷകൻ ആവർത്തിച്ചു. തുടർന്നാണ് ഇതു സംബന്ധിച്ച സർക്കാരിന്റെ വിശദീകരണം ആരാഞ്ഞത്. ഹർജി 20നു വീണ്ടും പരിഗണിക്കും.
ഇതിനിടെ, വനിതാ മതിലിനു വേണ്ടി സർക്കാർ ഖജനാവിൽനിന്നു പണം ചെലവിടുന്നതും ഇതിന്റെ നടത്തിപ്പിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടു വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു ഹർജി നൽകി.