കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പ്രതീകാത്മക വില്ലുവണ്ടി യാത്ര സംഘടിപ്പിക്കും. നാളെ രാവിലെ ഒന്പതിനു ഹൈക്കോടതി ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന വില്ലുവണ്ടി യാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ മുന്നൊരുക്കമായി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വഞ്ചിസ്ക്വയറിൽ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടക്കും. ഭരണഘടന നിർമിതിയിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്ന ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വില്ലുവണ്ടി യാത്രകൾ 16ന് മൂന്നിന് എരുമേലിയിൽ ബഹുജന കണ്വൻഷനോടെ സമാപിക്കും.
സുപ്രീം കോടതി ശക്തമായി ആവശ്യപ്പെട്ടിട്ടും ശബരിമലയിൽനിന്നു സ്ത്രീകളെ അകറ്റി നിർത്തുകയാണ്. അയ്യപ്പനെ ദർശിക്കാൻ ആഗ്രഹിച്ചു മുന്നോട്ടുവരുന്നവർക്കു ദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ഭരണകൂടം തയാറാകണമെന്നും വില്ലുവണ്ടി യാത്ര സംഘാടകർ പറഞ്ഞു. ഇന്നു നടക്കുന്ന യാത്ര പ്രഖ്യാപനസമ്മേളനത്തോട് അനുബന്ധിച്ച് ചിത്രരചന, സമരകവിതാ അവതരണം, തെരുവ് നാടകം , പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടാകും. ജെസിൻ, നന്ദിനി, കുഞ്ഞമ്മ മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പരിപാടിയുടെ മുന്നൊരുക്കമായി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വഞ്ചിസ്ക്വയറിൽ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടക്കും. ഭരണഘടന നിർമിതിയിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്ന ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വില്ലുവണ്ടി യാത്രകൾ 16ന് മൂന്നിന് എരുമേലിയിൽ ബഹുജന കണ്വൻഷനോടെ സമാപിക്കും.
സുപ്രീം കോടതി ശക്തമായി ആവശ്യപ്പെട്ടിട്ടും ശബരിമലയിൽനിന്നു സ്ത്രീകളെ അകറ്റി നിർത്തുകയാണ്. അയ്യപ്പനെ ദർശിക്കാൻ ആഗ്രഹിച്ചു മുന്നോട്ടുവരുന്നവർക്കു ദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ഭരണകൂടം തയാറാകണമെന്നും വില്ലുവണ്ടി യാത്ര സംഘാടകർ പറഞ്ഞു. ഇന്നു നടക്കുന്ന യാത്ര പ്രഖ്യാപനസമ്മേളനത്തോട് അനുബന്ധിച്ച് ചിത്രരചന, സമരകവിതാ അവതരണം, തെരുവ് നാടകം , പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടാകും. ജെസിൻ, നന്ദിനി, കുഞ്ഞമ്മ മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.