കണ്ണൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗത്തിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടി ഏറെ രാഷ്ട്രീയവിവാദത്തിന് വഴിവയ്ക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായിൽനിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കോൺഗ്രസ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ യെച്ചൂരി വിഭാഗംതന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നതായ വിവരമാണ് പഴയ ദില്ലി സഖാക്കളിൽനിന്ന് ലഭിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി സിപിഎം നാലുലക്ഷത്തോളം മതേതര വോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്നു സീറ്റിൽ ബിജെപിയെ ജയിപ്പിച്ചുകൊടുത്തത് സിപിഎം സാന്നിധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ധർവേന്ദ്രകുമാർ എതിർസ്ഥാനാർഥി കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർഥി ഇവിടെ നേടിയത് 2659 മതേതരവോട്ടുകളാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. മത്സരിച്ച ഭൂരിപക്ഷം സ്ഥലത്തും കെട്ടിവച്ച കാശുകിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കൈയിൽവരുന്ന വലിയ കളിയാണ് സിപിഎം രാജസ്ഥാനിൽ പയറ്റിയതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായിൽനിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കോൺഗ്രസ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ യെച്ചൂരി വിഭാഗംതന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നതായ വിവരമാണ് പഴയ ദില്ലി സഖാക്കളിൽനിന്ന് ലഭിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി സിപിഎം നാലുലക്ഷത്തോളം മതേതര വോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്നു സീറ്റിൽ ബിജെപിയെ ജയിപ്പിച്ചുകൊടുത്തത് സിപിഎം സാന്നിധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ധർവേന്ദ്രകുമാർ എതിർസ്ഥാനാർഥി കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർഥി ഇവിടെ നേടിയത് 2659 മതേതരവോട്ടുകളാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. മത്സരിച്ച ഭൂരിപക്ഷം സ്ഥലത്തും കെട്ടിവച്ച കാശുകിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കൈയിൽവരുന്ന വലിയ കളിയാണ് സിപിഎം രാജസ്ഥാനിൽ പയറ്റിയതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.