കൊച്ചി: രാജ്യത്തെ പ്രഥമ പ്രസ്ക്ലബ്ബായ എറണാകുളം പ്രസ് ക്ലബിന് ഇന്ന് അന്പതാം പിറന്നാൾ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസ്ക്ലബിൽ ഇന്നു രാവിലെ 10ന് മാധ്യമപ്രവർത്തകരുടെ സംഗമം നടക്കും.
സ്ഥാപകാംഗങ്ങളായ പി. രാജൻ, ഐസക് അറയ്ക്കൽ, എം.എം. ലോറൻസ് എന്നിവരെ ആദരിക്കും. പൂർണമായും പത്രപ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള പ്രസ് ക്ലബിന് 1966 ഡിസംബർ 12ന് അന്നത്തെ ഗവർണർ ഭഗവൻ സഹായ് ആണു ശിലയിട്ടത്.
1968 ഡിസംബർ 15നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനം നടക്കുന്പോൾ എ.പി. വിശ്വനാഥനായിരുന്നു പ്രസ് ക്ലബ് പ്രസിഡന്റ്. പി. രാജൻ സെക്രട്ടറിയും. ലോട്ടറി നടത്തിയാണു പ്രസ് ക്ളബ്ബ് നിർമാണത്തിനു പണം കണ്ടെത്തിയത്. ടിബി റോഡിലെ വ്യാപാരികളടക്കം എല്ലാവിഭാഗം ജനങ്ങളും പിന്തുണ നൽകി.
രാഷ്ട്രീയ വാർത്തകൾക്കു മാത്രം പത്രങ്ങൾ പ്രാധാന്യം നൽകിയിരുന്ന അക്കാലത്ത്, പ്രസ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മാറ്റമുണ്ടായി. പ്രമുഖരെ ക്ഷണിച്ചുവരുത്തി "മീറ്റ് ദ പ്രസ്’പരിപാടിക്ക് എറണാകുളം പ്രസ് ക്ലബ് തുടക്കം കുറിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെ ജില്ലാ ആസ്ഥാനം കൂടിയാണു പ്രസ് ക്ലബ് റോഡിലെ നാലുനില കെട്ടിടം.
സ്ഥാപകാംഗങ്ങളായ പി. രാജൻ, ഐസക് അറയ്ക്കൽ, എം.എം. ലോറൻസ് എന്നിവരെ ആദരിക്കും. പൂർണമായും പത്രപ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള പ്രസ് ക്ലബിന് 1966 ഡിസംബർ 12ന് അന്നത്തെ ഗവർണർ ഭഗവൻ സഹായ് ആണു ശിലയിട്ടത്.
1968 ഡിസംബർ 15നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനം നടക്കുന്പോൾ എ.പി. വിശ്വനാഥനായിരുന്നു പ്രസ് ക്ലബ് പ്രസിഡന്റ്. പി. രാജൻ സെക്രട്ടറിയും. ലോട്ടറി നടത്തിയാണു പ്രസ് ക്ളബ്ബ് നിർമാണത്തിനു പണം കണ്ടെത്തിയത്. ടിബി റോഡിലെ വ്യാപാരികളടക്കം എല്ലാവിഭാഗം ജനങ്ങളും പിന്തുണ നൽകി.
രാഷ്ട്രീയ വാർത്തകൾക്കു മാത്രം പത്രങ്ങൾ പ്രാധാന്യം നൽകിയിരുന്ന അക്കാലത്ത്, പ്രസ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മാറ്റമുണ്ടായി. പ്രമുഖരെ ക്ഷണിച്ചുവരുത്തി "മീറ്റ് ദ പ്രസ്’പരിപാടിക്ക് എറണാകുളം പ്രസ് ക്ലബ് തുടക്കം കുറിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെ ജില്ലാ ആസ്ഥാനം കൂടിയാണു പ്രസ് ക്ലബ് റോഡിലെ നാലുനില കെട്ടിടം.