തിരുവനന്തപുരം: നിരാഹാരപന്തലിനു മുന്നിൽ ആത്മഹത്യക്കു ശ്രമിച്ചത് അയ്യപ്പഭക്തനാണെന്നും ശബരിമല പ്രതിഷേധത്തെത്തുടർന്നാണു ജീവനൊടുക്കിയതെന്നുമവകാശപ്പെട്ടു ഹർത്താൽ പ്രഖ്യാപിച്ച ബിജെപിയെ വെട്ടിലാക്കി മരണമൊഴി പുറത്ത്. മരണമൊഴിയിൽ ഒരിടത്തും ശബരിമലയെക്കുറിച്ചോ ബിജെപി സമരത്തെക്കുറിച്ചോ പരാമർശമില്ല. ജീവിതം തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു തൊട്ടു മുന്പു മജിസ്ട്രേറ്റിനും ഡോക്ടർക്കും നല്കിയ മൊഴി. ശബരിമല പ്രതിഷേധത്തെ സംബന്ധിച്ചു മൊഴിയിൽ ഒന്നുമില്ലെന്നു പോലീസ് പറഞ്ഞു.
വേണുഗോപാലൻ നായരുടെ മരണത്തിന്റെ പേരിൽ ഇന്നു സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരണമൊഴി പുറത്തുവന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ടു രണ്ടാം തവണയാണ് ഹർത്താൽ പ്രഖ്യാപിച്ചു ബിജെപി പുലിവാൽ പിടിക്കുന്നത്. ശബരിമല തീർഥാടനത്തിനു പോയി കാണാതായ പന്തളം സ്വദേശി ശിവദാസിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നവംബർ രണ്ടിനു പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയും ബിജെപി പഴികേട്ടിരുന്നു.
പോലീസ് നടപടിയെത്തുടർന്നാണു തീർഥാടകൻ മരിച്ചതെന്നാരോപിച്ചായിരുന്നു ഹർത്താൽ. എന്നാൽ, ശബരിമലയിൽ പോലീസ് നടപടിയും അക്രമങ്ങളും തീർന്നതിനു ശേഷമുള്ള ദിവസമാണ് ഇദ്ദേഹം മടങ്ങിയതെന്നു പിന്നീടു തെളിഞ്ഞു.
വേണുഗോപാലൻ നായരുടെ മരണത്തിന്റെ പേരിൽ ഇന്നു സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരണമൊഴി പുറത്തുവന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ടു രണ്ടാം തവണയാണ് ഹർത്താൽ പ്രഖ്യാപിച്ചു ബിജെപി പുലിവാൽ പിടിക്കുന്നത്. ശബരിമല തീർഥാടനത്തിനു പോയി കാണാതായ പന്തളം സ്വദേശി ശിവദാസിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നവംബർ രണ്ടിനു പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയും ബിജെപി പഴികേട്ടിരുന്നു.
പോലീസ് നടപടിയെത്തുടർന്നാണു തീർഥാടകൻ മരിച്ചതെന്നാരോപിച്ചായിരുന്നു ഹർത്താൽ. എന്നാൽ, ശബരിമലയിൽ പോലീസ് നടപടിയും അക്രമങ്ങളും തീർന്നതിനു ശേഷമുള്ള ദിവസമാണ് ഇദ്ദേഹം മടങ്ങിയതെന്നു പിന്നീടു തെളിഞ്ഞു.