തിരുവനന്തപുരം: ഒരു വിഭാഗം ജാതി സംഘടനകളെ കൂട്ടി സർക്കാർ ചെലവില്‍ നടത്തുന്ന വനിതാ മതിൽ വര്‍ഗീയ മതിൽ തന്നെയാണെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ മതിലിനെതിരെ നട്ടെല്ല് നിവര്‍ത്തി നിന്നുതന്നെ സംസാരിക്കും. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ജാതീയത പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല.
മുസ്ലിംകളെയും ക്രൈസ്തവരെയും ഒഴിവാക്കി ഏതാനും ജാതിസംഘടനകളെ കൂട്ടുപിടിച്ച് പണിയുന്ന മതില് എങ്ങനെയാണ് നവോത്ഥാന മതിലാകുന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി പിണറായി വിജയനോ സി.പി.എമ്മിനോ എന്ത് ബന്ധമാണുള്ളത്: സിപിഎമ്മിന്റെ നേതാക്കളില്‍നിന്നും നിയമസഭാ അംഗങ്ങളില്‍നിന്നുമുള്ള പീഡനങ്ങളില്‍നിന്നു സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ രക്ഷിക്കാനാണു നിയമസഭയിലെ സിപിഎമ്മിന്റെ വനിതാ അംഗങ്ങള്‍ ശ്രമിക്കേണ്ടതെന്നും മുനീർ പറഞ്ഞു.
നിങ്ങള്‍ സ്ത്രീകളുടെ തുല്യതയെക്കുറിച്ചു പറയുന്നു. പാര്‍ട്ടി ഓഫിസില്‍ താണുകേണു പരാതി പറഞ്ഞ സ്ത്രീകള്‍ക്കു സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് അതു പറയാന്‍ എന്തവകാശമാണുള്ളതെന്നും മുനീർ ചോദിച്ചു.
മുസ്ലിംകളെയും ക്രൈസ്തവരെയും ഒഴിവാക്കി ഏതാനും ജാതിസംഘടനകളെ കൂട്ടുപിടിച്ച് പണിയുന്ന മതില് എങ്ങനെയാണ് നവോത്ഥാന മതിലാകുന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി പിണറായി വിജയനോ സി.പി.എമ്മിനോ എന്ത് ബന്ധമാണുള്ളത്: സിപിഎമ്മിന്റെ നേതാക്കളില്‍നിന്നും നിയമസഭാ അംഗങ്ങളില്‍നിന്നുമുള്ള പീഡനങ്ങളില്‍നിന്നു സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ രക്ഷിക്കാനാണു നിയമസഭയിലെ സിപിഎമ്മിന്റെ വനിതാ അംഗങ്ങള്‍ ശ്രമിക്കേണ്ടതെന്നും മുനീർ പറഞ്ഞു.
നിങ്ങള്‍ സ്ത്രീകളുടെ തുല്യതയെക്കുറിച്ചു പറയുന്നു. പാര്‍ട്ടി ഓഫിസില്‍ താണുകേണു പരാതി പറഞ്ഞ സ്ത്രീകള്‍ക്കു സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് അതു പറയാന്‍ എന്തവകാശമാണുള്ളതെന്നും മുനീർ ചോദിച്ചു.