ആലുവ: ബാങ്ക് ലോക്കറിൽനിന്നു പണയംവച്ച രണ്ടരക്കോടി രൂപയുടെ സ്വർണം കവർന്നശേഷം മുക്കുപണ്ടം പകരം വച്ചു മുങ്ങിയ കേസിൽ പ്രതികളായ ദമ്പതികൾ ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷം കീഴടങ്ങി.
യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജർ അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോൾ (36), ഭർത്താവ് കളമശേരി സ്വദേശി സജിത്ത് (40) എന്നിവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമാണു പോലീസിനു കീഴടങ്ങിയത്. ഇന്നലെ രാത്രിയോടെ ആലുവയിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്. കഴിഞ്ഞ നവംബർ 16നാണ് ലോക്കറിൽ സ്വർണം നഷ്ടപ്പെട്ടതായി ബാങ്കിലെ മറ്റു ജീവനക്കാർ അറിയുന്നത്. ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സിസ് മോൾ പലപ്പോഴായി സ്വർണം കവർന്നതായാണു സൂചന.
128 പേരുടെ 8,852 ഗ്രാം സ്വർണമാണു സിസ്മോൾ പലതവണയായി ലോക്കറിൽനിന്നായി കൈക്കലാക്കിയത്. സ്വർണം പണയം വച്ചും വിറ്റും സമ്പാദിച്ച പണം ഭർത്താവ് സജിത്ത് ഷെയർ മാർക്കറ്റ് ബിസിനസിൽ നിക്ഷേപിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. മോഷ്ടിച്ചെടുത്ത സ്വർണം ജില്ലയിലെ വിവിധ ബാങ്കുകളിൽ പണയം വച്ചാണ് ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചത്.
കവർച്ചയ്ക്കു പ്രേരിപ്പിച്ചതിനും കവർച്ച ചെയ്ത പണം ഉപയോഗിച്ചതിനുമാണു ഭർത്താവിനെതിരേ കേസെടുത്തത്. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയ ശേഷം ആലുവ കോടതിയിൽ ഹാജരാക്കും.
യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജർ അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോൾ (36), ഭർത്താവ് കളമശേരി സ്വദേശി സജിത്ത് (40) എന്നിവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമാണു പോലീസിനു കീഴടങ്ങിയത്. ഇന്നലെ രാത്രിയോടെ ആലുവയിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്. കഴിഞ്ഞ നവംബർ 16നാണ് ലോക്കറിൽ സ്വർണം നഷ്ടപ്പെട്ടതായി ബാങ്കിലെ മറ്റു ജീവനക്കാർ അറിയുന്നത്. ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സിസ് മോൾ പലപ്പോഴായി സ്വർണം കവർന്നതായാണു സൂചന.
128 പേരുടെ 8,852 ഗ്രാം സ്വർണമാണു സിസ്മോൾ പലതവണയായി ലോക്കറിൽനിന്നായി കൈക്കലാക്കിയത്. സ്വർണം പണയം വച്ചും വിറ്റും സമ്പാദിച്ച പണം ഭർത്താവ് സജിത്ത് ഷെയർ മാർക്കറ്റ് ബിസിനസിൽ നിക്ഷേപിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. മോഷ്ടിച്ചെടുത്ത സ്വർണം ജില്ലയിലെ വിവിധ ബാങ്കുകളിൽ പണയം വച്ചാണ് ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചത്.
കവർച്ചയ്ക്കു പ്രേരിപ്പിച്ചതിനും കവർച്ച ചെയ്ത പണം ഉപയോഗിച്ചതിനുമാണു ഭർത്താവിനെതിരേ കേസെടുത്തത്. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയ ശേഷം ആലുവ കോടതിയിൽ ഹാജരാക്കും.