+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെൽഡിംഗിന് ഇനി റോബട്

കൊച്ചി: മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴിൽമേഖലയിൽ ജോലിക്കായി റോബട്ടിക് വെൽഡിംഗ് മെഷീ
വെൽഡിംഗിന് ഇനി റോബട്
കൊച്ചി: മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴിൽമേഖലയിൽ ജോലിക്കായി റോബട്ടിക് വെൽഡിംഗ് മെഷീൻ എത്തുന്നു. വെൽഡിംഗ് ചെയ്യുന്പോഴുണ്ടാകുന്ന വാതകങ്ങൾ മനുഷ്യശരീരത്തിനു ഹാനികരമാണെന്നിരിക്കേ ഇത്തരം ജോലികൾ റോബട്ടിക് വെൽഡിംഗ് മെഷീൻ ഉപയോഗിച്ചു കൃത്യതയോടെയും വേഗത്തിലും ചെയ്യാൻ സാധിക്കും.

സെക്കൻഡിൽ 1300 മില്ലിമീറ്റർ വേഗത്തിൽ 360 ഡിഗ്രി റേഡിയസിൽ വെൽഡിംഗ് ജോലികൾ ചെയ്യാൻ ഈ മിടുക്കൻ റോബട്ടിനു കഴിയും. മനുഷ്യൻ പത്തു വർഷംകൊണ്ടു ചെയ്തുതീർക്കുന്ന ജോലി അഞ്ച് മടങ്ങ് അധികവേഗതയിൽ റോബട് പൂർത്തീകരിക്കും. വെൽഡിംഗ് രംഗത്തെ കുതിച്ചുചാട്ടത്തിന് ഈ റോബട്് വഴിതെളിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് (ഐഐഡബ്ല്യു) എറണാകുളം ബോൾഗാട്ടി പാലസിൽ ആരംഭിച്ച ത്രിദിന ദേശീയ വെൽഡിംഗ് സെമിനാറിലെ പ്രധാന ആകർഷണം ഈ റോബട്ടാണ്. സെമിനാറിന്‍റെ ഉദ്ഘാടനം കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ നിർവഹിച്ചു. പരിമൾ ബിശ്വാസ്, എ. പ്രസാദ് കുമാർ, പി. ഗോവിന്ദൻകുട്ടി, ജോസ് പി. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 350ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുന്നു. ആധുനിക വെൽഡിംഗ് സാങ്കേതിക വിദ്യയെക്കുറിച്ചുളള 90 പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. സെമിനാർ നാളെ അവസാനിക്കും.