തിരുവനന്തപുരം: പ്രളയത്തിൽ നാശനഷ്ടം നേരിട്ട ക്ഷീര- പക്ഷി കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ജീവനോപാധി പുനരാരംഭിക്കാൻ 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കാനുള്ള പദ്ധതി പുനരാരംഭിക്കാൻ മന്ത്രിസഭാ തീരുമാനം.
ഉജ്ജീവന വായ്പാ പദ്ധതി എന്ന പേരിലാണ് പദ്ധതി. ക്ഷീര, കോഴി, അലങ്കാര പക്ഷി, തേനീച്ച കർഷകരെ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തും. നേരത്തെ ചെറുകിട വ്യാപാരികൾക്ക് ഇത്തരത്തിൽ വായ്പ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തതിനാൽ പദ്ധതി മുന്നോട്ടുപോയില്ല. ഇതു വിമർശനങ്ങൾക്ക് ഇടയാക്കി.
വായ്പയിൽ നിശ്ചിത ശതമാനം തുക മാർജിൻ മണിയായി സർക്കാർ അനുവദിക്കുമെന്ന വ്യവസ്ഥയോടെയാണു പദ്ധതി പുനരാരംഭിക്കുന്നത്. കേന്ദ്ര മാനദണ്ഡ പ്രകാരം ചെറുകിട കച്ചവടക്കാർക്കും ക്ഷീര, പക്ഷി കർഷകർക്കും നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം അനുവദിക്കുക.
ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്കു ശിപാർശ ചെയ്യുന്നതിന് അതതു വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പ്രളയ- ഉരുൾപൊട്ടൽ മേഖലയിൽ ഉൾപ്പെട്ട 1260 വില്ലേജുകളിലുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടുത്ത മാർച്ച് 31 വരെ പദ്ധതി പ്രയോജനപ്പെടുത്താൻ അവസരം നൽകും.
വ്യവസ്ഥകൾ ഇങ്ങനെ:
ദുരന്തബാധിതർ വാണിജ്യബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽനിന്നോ എടുക്കുന്ന വായ്പയുടെ മാർജിൻ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവർത്തന മൂലധനം മാത്രം വായ്പയായി എടുക്കുന്നവർക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാർജിൻ മണിയായി അനുവദിക്കും. പ്രവർത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് ഒൻപതു ശതമാനം നിരക്കിൽ പലിശ സബ്സിഡി നൽകും.
ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് 2018 ലെ പ്രളയത്തിലെ നഷ്ടത്തിനു വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതർക്ക് ഒരു വർഷത്തേക്കു ഒൻപതു ശതമാനം നിരക്കിൽ പലിശ സബ്സിഡി അനുവദിക്കും.
കിസാൻ കാർഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്കു നാലു ശതമാനം പലിശ സബ്സിഡി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഉജ്ജീവന വായ്പാ പദ്ധതി എന്ന പേരിലാണ് പദ്ധതി. ക്ഷീര, കോഴി, അലങ്കാര പക്ഷി, തേനീച്ച കർഷകരെ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തും. നേരത്തെ ചെറുകിട വ്യാപാരികൾക്ക് ഇത്തരത്തിൽ വായ്പ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തതിനാൽ പദ്ധതി മുന്നോട്ടുപോയില്ല. ഇതു വിമർശനങ്ങൾക്ക് ഇടയാക്കി.
വായ്പയിൽ നിശ്ചിത ശതമാനം തുക മാർജിൻ മണിയായി സർക്കാർ അനുവദിക്കുമെന്ന വ്യവസ്ഥയോടെയാണു പദ്ധതി പുനരാരംഭിക്കുന്നത്. കേന്ദ്ര മാനദണ്ഡ പ്രകാരം ചെറുകിട കച്ചവടക്കാർക്കും ക്ഷീര, പക്ഷി കർഷകർക്കും നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം അനുവദിക്കുക.
ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്കു ശിപാർശ ചെയ്യുന്നതിന് അതതു വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പ്രളയ- ഉരുൾപൊട്ടൽ മേഖലയിൽ ഉൾപ്പെട്ട 1260 വില്ലേജുകളിലുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടുത്ത മാർച്ച് 31 വരെ പദ്ധതി പ്രയോജനപ്പെടുത്താൻ അവസരം നൽകും.
വ്യവസ്ഥകൾ ഇങ്ങനെ:
ദുരന്തബാധിതർ വാണിജ്യബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽനിന്നോ എടുക്കുന്ന വായ്പയുടെ മാർജിൻ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവർത്തന മൂലധനം മാത്രം വായ്പയായി എടുക്കുന്നവർക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാർജിൻ മണിയായി അനുവദിക്കും. പ്രവർത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് ഒൻപതു ശതമാനം നിരക്കിൽ പലിശ സബ്സിഡി നൽകും.
ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് 2018 ലെ പ്രളയത്തിലെ നഷ്ടത്തിനു വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതർക്ക് ഒരു വർഷത്തേക്കു ഒൻപതു ശതമാനം നിരക്കിൽ പലിശ സബ്സിഡി അനുവദിക്കും.
കിസാൻ കാർഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്കു നാലു ശതമാനം പലിശ സബ്സിഡി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.