തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു പിന്നാലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പുരസ്കാരത്തിളക്കത്തിൽ മലയാള സിനിമ. 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവർണചകോരം ഇറാനിയൻ ചിത്രമായ ദി ഡാർക്ക് റൂം സ്വന്തമാക്കിയപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശേരിയും ഈ.മ.യൗ വും മേളയുടെ മലയാളത്തിളക്കമായി.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ സ്വന്തമാക്കി. പിതാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മകൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രം ഗോവൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയും സ്വന്തമാക്കി.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട, റൗഹള്ള ഹെജാസി തിരക്കഥയും സംവിധാനവും നിർവഹിച്ച ഇറാനിയൻ ചിത്രമായ ഡാർക് റൂം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്കർ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ സജീവമായ സന്നദ്ധപ്രവർത്തനം നടത്താൻ യുവാക്കൾ തയാറായി. ഹർത്താൽദിനത്തിൽ സൗജന്യഭക്ഷണം നൽകാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പുരോഗമന കേരളത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഏതു പ്രതിസന്ധിയേയും മാനവികതയുടെ ഐക്യംകൊണ്ട് നേരിടാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മാധ്യമപുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, വൈസ് ചെയർപേഴ്സണ് ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ സ്വന്തമാക്കി. പിതാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മകൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രം ഗോവൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയും സ്വന്തമാക്കി.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട, റൗഹള്ള ഹെജാസി തിരക്കഥയും സംവിധാനവും നിർവഹിച്ച ഇറാനിയൻ ചിത്രമായ ഡാർക് റൂം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്കർ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ സജീവമായ സന്നദ്ധപ്രവർത്തനം നടത്താൻ യുവാക്കൾ തയാറായി. ഹർത്താൽദിനത്തിൽ സൗജന്യഭക്ഷണം നൽകാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പുരോഗമന കേരളത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഏതു പ്രതിസന്ധിയേയും മാനവികതയുടെ ഐക്യംകൊണ്ട് നേരിടാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മാധ്യമപുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, വൈസ് ചെയർപേഴ്സണ് ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.