കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് മുഖേന ആവിഷ്കരിച്ചിരിക്കുന്ന ’കെയർ ഹോം’ ഭവന പദ്ധതിയുടെ നിർമാണത്തിന് ഇടനിലക്കാർ വേണ്ടെന്നു സർക്കാർ. ഭവന നിർമാണ ചുമതല കോണ്ട്രാക്ട് വ്യവസ്ഥയിൽ ഇടനിലക്കാർക്കു നൽകുന്നതു പൂർണമായും ഒഴിവാക്കണമെന്നു നിർദേശിച്ചു സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ് സർക്കുലർ പുറത്തിറക്കി.
ഭവന നിർമാണത്തിന് ആവശ്യമായ നിർമാണസാമഗ്രികൾ വാങ്ങുന്നത് ഉപഭോക്താവിന്റെ വ്യക്തമായ അറിവോടെ ആയിരിക്കണം. പദ്ധതി നടത്തിപ്പിനു നിയോഗിക്കപ്പെട്ട സഹകരണ സംഘത്തിന്റെ ചുമതലയിൽ പദ്ധതി പൂർണമായും പൂർത്തീകരിക്കപ്പെടേണ്ടതാണ്.
ഗുണഭോക്താവിന്റെ പേരിൽ ലഭിക്കുന്ന സാധനസാമഗ്രികളുടെ ബില്ലുകൾ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതി നിർവഹണത്തിനായി അനുവദിച്ചിട്ടുള്ള തുകയ്ക്കു പുറമേ സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ സാന്പത്തികമായും അല്ലാതെയും നൽകുന്ന സഹായം ഭവന നിർമാണത്തിന് ഉപയോഗിക്കാം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴിൽ ദിനങ്ങൾ ഭവനനിർമാണത്തിന് ഉപയോഗപ്പെടുത്താം. ഭവന നിർമാണത്തിനു ലഭ്യമായിട്ടുള്ള സ്ഥലം, മുന്പ് ഉരുൾപൊട്ടൽ ഉണ്ടായതോ ഭാവിയിൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ളതോ ആയി ദുരന്തനിവാരണ വിഭാഗം രേഖപ്പെടുത്താത്തതായിരിക്കണം. നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ഉറപ്പാക്കേണ്ടതാണെന്നു സർക്കുലർ നിർദേശിക്കുന്നു.
കെയർ ഹോം പദ്ധതി പ്രകാരം സംസ്ഥാനത്തു 2000 വീടുകൾ നിർമിച്ചു നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വീടൊന്നിന് നാലു ലക്ഷം രൂപ എന്ന നിലയിലാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ഡിജിറ്റൽ സർവേ അനുസരിച്ച് 75 ശതമാനത്തിലധികമോ പൂർണമായോ വീട് തകർന്ന 18,347 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 13,016 വീടുകൾ വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടുണ്ട്. വീടു പണിയാൻ ഭൂമി യോഗ്യമല്ലാത്ത 1,665 പേർക്കു പുതുതായി സ്ഥലം വാങ്ങേണ്ടി വരും. കെയർ ഹോം പദ്ധതിക്കു സഹകരണ പ്രസ്ഥാനങ്ങളുടെ പണവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയും ഉപയോഗിക്കുന്നുണ്ട്.
ഇതിനിടെ സഹകരണ സംഘങ്ങൾ ലാഭവിഹിതം കെയർ ഹോം പദ്ധതിയിലേക്കു നൽകണമെന്ന സർക്കാർ നിർദേശം പൊതുയോഗം മറയാക്കി പല സഹകരണ സംഘങ്ങളും അട്ടിമറിച്ചുവെന്ന ആക്ഷേപം ശക്തമാണ്. പൊതുയോഗത്തിൽ അംഗീകാരം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം സംഘങ്ങളും കെയർ കേരളയിൽനിന്നു വിട്ടുനിൽക്കുന്നത്. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും 2017 - 18 വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത അംഗങ്ങൾക്കു നൽകുന്ന ലാഭവിഹിതം പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നും സർക്കുലറിൽ പറയുന്നു.
ജോണ്സണ് വേങ്ങത്തടം
ഭവന നിർമാണത്തിന് ആവശ്യമായ നിർമാണസാമഗ്രികൾ വാങ്ങുന്നത് ഉപഭോക്താവിന്റെ വ്യക്തമായ അറിവോടെ ആയിരിക്കണം. പദ്ധതി നടത്തിപ്പിനു നിയോഗിക്കപ്പെട്ട സഹകരണ സംഘത്തിന്റെ ചുമതലയിൽ പദ്ധതി പൂർണമായും പൂർത്തീകരിക്കപ്പെടേണ്ടതാണ്.
ഗുണഭോക്താവിന്റെ പേരിൽ ലഭിക്കുന്ന സാധനസാമഗ്രികളുടെ ബില്ലുകൾ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതി നിർവഹണത്തിനായി അനുവദിച്ചിട്ടുള്ള തുകയ്ക്കു പുറമേ സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ സാന്പത്തികമായും അല്ലാതെയും നൽകുന്ന സഹായം ഭവന നിർമാണത്തിന് ഉപയോഗിക്കാം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴിൽ ദിനങ്ങൾ ഭവനനിർമാണത്തിന് ഉപയോഗപ്പെടുത്താം. ഭവന നിർമാണത്തിനു ലഭ്യമായിട്ടുള്ള സ്ഥലം, മുന്പ് ഉരുൾപൊട്ടൽ ഉണ്ടായതോ ഭാവിയിൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ളതോ ആയി ദുരന്തനിവാരണ വിഭാഗം രേഖപ്പെടുത്താത്തതായിരിക്കണം. നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ഉറപ്പാക്കേണ്ടതാണെന്നു സർക്കുലർ നിർദേശിക്കുന്നു.
കെയർ ഹോം പദ്ധതി പ്രകാരം സംസ്ഥാനത്തു 2000 വീടുകൾ നിർമിച്ചു നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വീടൊന്നിന് നാലു ലക്ഷം രൂപ എന്ന നിലയിലാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ഡിജിറ്റൽ സർവേ അനുസരിച്ച് 75 ശതമാനത്തിലധികമോ പൂർണമായോ വീട് തകർന്ന 18,347 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 13,016 വീടുകൾ വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടുണ്ട്. വീടു പണിയാൻ ഭൂമി യോഗ്യമല്ലാത്ത 1,665 പേർക്കു പുതുതായി സ്ഥലം വാങ്ങേണ്ടി വരും. കെയർ ഹോം പദ്ധതിക്കു സഹകരണ പ്രസ്ഥാനങ്ങളുടെ പണവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയും ഉപയോഗിക്കുന്നുണ്ട്.
ഇതിനിടെ സഹകരണ സംഘങ്ങൾ ലാഭവിഹിതം കെയർ ഹോം പദ്ധതിയിലേക്കു നൽകണമെന്ന സർക്കാർ നിർദേശം പൊതുയോഗം മറയാക്കി പല സഹകരണ സംഘങ്ങളും അട്ടിമറിച്ചുവെന്ന ആക്ഷേപം ശക്തമാണ്. പൊതുയോഗത്തിൽ അംഗീകാരം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം സംഘങ്ങളും കെയർ കേരളയിൽനിന്നു വിട്ടുനിൽക്കുന്നത്. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും 2017 - 18 വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത അംഗങ്ങൾക്കു നൽകുന്ന ലാഭവിഹിതം പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നും സർക്കുലറിൽ പറയുന്നു.
ജോണ്സണ് വേങ്ങത്തടം