ചിറ്റാരിക്കാൽ(കാസർഗോഡ്): കര്‍ണാടക വനത്തിനുള്ളിൽ ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശി താന്നിക്കൽ ജോര്‍ജ് (50) വെടിയേറ്റു മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അറസ്റ്റില്‍. ഓടക്കൊല്ലിയിലെ കുളക്കാട്ട് അശോകന്, കോയിക്കൽ ചന്ദ്രൻ എന്നിവരെയാണ് ബാഗമണ്ഡല പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു നായാട്ടുസംഘത്തിന്റെ വെടിയേറ്റാണ് ജോർജ് മരിച്ചതെന്നായിരുന്നു അശോകനും ചന്ദ്രനും ആദ്യം മൊഴി നൽകിയിരുന്നത്.
എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ തങ്ങളുടെ പക്കൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്ന് ഇവർ സമ്മതിച്ചതായി കുടക് ജില്ലാ പോലീസ് മേധാവി സുമൻ പന്നേക്കർ പറഞ്ഞു.
ഇവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് മുണ്ടറോട്ട് റേഞ്ചിൽ വച്ച് ജോർജിന് വെടിയേറ്റത്. നെഞ്ചിനും തോൾഭാഗത്തുമായി രണ്ടു വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. നാടൻതോക്കിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ജോർജിന്റെ മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തയ്യേനി ലൂർദ്മാത പള്ളിയിൽ സംസ്കരിച്ചു.
എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ തങ്ങളുടെ പക്കൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്ന് ഇവർ സമ്മതിച്ചതായി കുടക് ജില്ലാ പോലീസ് മേധാവി സുമൻ പന്നേക്കർ പറഞ്ഞു.
ഇവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് മുണ്ടറോട്ട് റേഞ്ചിൽ വച്ച് ജോർജിന് വെടിയേറ്റത്. നെഞ്ചിനും തോൾഭാഗത്തുമായി രണ്ടു വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. നാടൻതോക്കിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ജോർജിന്റെ മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തയ്യേനി ലൂർദ്മാത പള്ളിയിൽ സംസ്കരിച്ചു.