തിരുവനന്തപുരം: ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി പത്തുമിനിറ്റോളം സഭയിൽ ഇരുന്ന ശേഷം ഇറങ്ങിപ്പോയി.മൂന്നു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തിയ സത്യഗ്രഹം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണു ചോദ്യോത്തരവേള ബഹിഷ്കരിച്ചത്.
സഭാനടപടി ആരംഭിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു. ഇതിനിടെ, മന്ത്രി ഇ.പി. ജയരാജനെ ഉത്തരം പറയാൻ സ്പീക്കർ ക്ഷണിച്ചു. സമരം ഒത്തുതീർപ്പാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു ചോദ്യോത്തരവേള ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സഭയുടെ കവാടത്തിൽ സത്യഗ്രഹക്കാർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ചോദ്യോത്തരവേള തീരാൻ എട്ടു മിനിറ്റ് അവശേഷിക്കേ പ്രതിപക്ഷം സഭയിലേക്കു നിശബ്ദരായി കടന്നുവന്നിരുന്നു. ചോദ്യോത്തരവേള തീർന്നതോടെ അടിയന്തരപ്രമേയ അനുമതിക്കായുള്ള പ്രമേയത്തിലേക്കു കടക്കുകയും ചെയ്തു.
സഭാനടപടി ആരംഭിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു. ഇതിനിടെ, മന്ത്രി ഇ.പി. ജയരാജനെ ഉത്തരം പറയാൻ സ്പീക്കർ ക്ഷണിച്ചു. സമരം ഒത്തുതീർപ്പാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു ചോദ്യോത്തരവേള ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സഭയുടെ കവാടത്തിൽ സത്യഗ്രഹക്കാർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ചോദ്യോത്തരവേള തീരാൻ എട്ടു മിനിറ്റ് അവശേഷിക്കേ പ്രതിപക്ഷം സഭയിലേക്കു നിശബ്ദരായി കടന്നുവന്നിരുന്നു. ചോദ്യോത്തരവേള തീർന്നതോടെ അടിയന്തരപ്രമേയ അനുമതിക്കായുള്ള പ്രമേയത്തിലേക്കു കടക്കുകയും ചെയ്തു.