തിരുവനന്തപുരം: ഇന്നലെ നിയമസഭയുടെ കറുത്ത ദിനമായിരുന്നുവെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭാനടപടി ഭരണപക്ഷ അംഗങ്ങൾ തന്നെ തടസപ്പെടുത്തുകയും ഇതു നിയന്ത്രിക്കാൻ മുഖ്യമന്ത്രി ശ്രമിക്കാതിരിക്കുകയും ചെയ്ത അത്യപൂർവമായ സംഭവങ്ങളാണു നിയമസഭയിൽ അരങ്ങേറിയതെന്നും പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വായ അടച്ചുപൂട്ടാനുള്ള നീക്കമാണു സഭയിൽ ഉണ്ടായത്. ഇതിന്റെ ഭാഗമായാണു ഭരണകക്ഷി അംഗങ്ങൾ പ്രശ്നമുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി ഇടപെടാതിരുന്നത്. ഭരണപക്ഷത്തിന്റെ ബഹളത്തിനിടെ സ്പീക്കർ പ്രതിപക്ഷത്തോടു നീതികാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
സഭാ സമ്മേളനം നടക്കുന്ന സമയത്ത് കഴിഞ്ഞ 11 ദിവസമായി പ്രതിപക്ഷ എംഎൽഎമാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, ഡോ. എൻ. ജയരാജ് എന്നിവർ സത്യഗ്രഹത്തിലാണ്. ഇവരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ നടപടികൾ ഒന്നും കൈക്കൊണ്ടില്ല. നിയമസഭാ സമ്മേളന കാലത്ത് സഭയ്ക്ക് അകത്തോ പുറത്തോ 15 തവണ ഇതിനു മുന്പ് സമരം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തവണ സർക്കാർ സ്വീകരിച്ചത് പൂർണമായ നിഷേധാത്മക നിലപാടാണ്.
ചുരുക്കം ചില ഹിന്ദു സംഘടനകളെ മാത്രം വിളിച്ചു സജ്ജമാക്കാൻ പോകുന്ന മതിലിനെ വർഗീയ മതിലെന്ന് അല്ലാതെ വേറെ ഒന്നും വിളിക്കാൻ കഴിയില്ല. വനിതാ മതിലിനെ തുടക്കം മുതൽ എതിർക്കുന്ന തന്നെ മുഖ്യ രക്ഷാധികാരിയാക്കി. ആരോട് ചോദിച്ചിട്ടാണെന്നു കളക്ടറോട് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിനും ഒന്നും അറിയില്ലെന്ന മറുപടി. ഇത്തരത്തിലുള്ള സംഘാടന മികവാണ് ഇതിൽ കാണുന്നതെന്നു ചെന്നിത്തല കളിയാക്കി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ക്രിസ്ത്യൻ, മുസ്ലിം സമുദായ സംഘടനകളില്ലാത്ത മതിലാണു നിർമിക്കാൻ പോകുന്നത്. കേരളത്തെ ഭ്രാന്താലയത്തിലേക്കു നയിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചേർന്ന് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നിർഭാഗ്യകരമായ കാര്യങ്ങൾ: സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നിർഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ മീഡിയാ റൂമിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാകില്ല. നിർഭാഗ്യകരമായ സാഹചര്യമായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തി.
പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സർക്കാരുമായും പ്രതിപക്ഷവുമായും ചർച്ച നടത്തി.സർക്കാരും പ്രതിപക്ഷവും രണ്ട് നിലപാടിൽ നിൽക്കുന്പോൾ സ്പീക്കർക്ക് എന്തു ചെയ്യാൻ കഴിയും. പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരേണ്ടിവന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ പുറത്തുണ്ടാകുന്പോൾ അത് തീർക്കാൻ സ്പീക്കർക്കു ബാധ്യതയില്ലെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വായ അടച്ചുപൂട്ടാനുള്ള നീക്കമാണു സഭയിൽ ഉണ്ടായത്. ഇതിന്റെ ഭാഗമായാണു ഭരണകക്ഷി അംഗങ്ങൾ പ്രശ്നമുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി ഇടപെടാതിരുന്നത്. ഭരണപക്ഷത്തിന്റെ ബഹളത്തിനിടെ സ്പീക്കർ പ്രതിപക്ഷത്തോടു നീതികാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
സഭാ സമ്മേളനം നടക്കുന്ന സമയത്ത് കഴിഞ്ഞ 11 ദിവസമായി പ്രതിപക്ഷ എംഎൽഎമാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, ഡോ. എൻ. ജയരാജ് എന്നിവർ സത്യഗ്രഹത്തിലാണ്. ഇവരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ നടപടികൾ ഒന്നും കൈക്കൊണ്ടില്ല. നിയമസഭാ സമ്മേളന കാലത്ത് സഭയ്ക്ക് അകത്തോ പുറത്തോ 15 തവണ ഇതിനു മുന്പ് സമരം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തവണ സർക്കാർ സ്വീകരിച്ചത് പൂർണമായ നിഷേധാത്മക നിലപാടാണ്.
ചുരുക്കം ചില ഹിന്ദു സംഘടനകളെ മാത്രം വിളിച്ചു സജ്ജമാക്കാൻ പോകുന്ന മതിലിനെ വർഗീയ മതിലെന്ന് അല്ലാതെ വേറെ ഒന്നും വിളിക്കാൻ കഴിയില്ല. വനിതാ മതിലിനെ തുടക്കം മുതൽ എതിർക്കുന്ന തന്നെ മുഖ്യ രക്ഷാധികാരിയാക്കി. ആരോട് ചോദിച്ചിട്ടാണെന്നു കളക്ടറോട് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിനും ഒന്നും അറിയില്ലെന്ന മറുപടി. ഇത്തരത്തിലുള്ള സംഘാടന മികവാണ് ഇതിൽ കാണുന്നതെന്നു ചെന്നിത്തല കളിയാക്കി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ക്രിസ്ത്യൻ, മുസ്ലിം സമുദായ സംഘടനകളില്ലാത്ത മതിലാണു നിർമിക്കാൻ പോകുന്നത്. കേരളത്തെ ഭ്രാന്താലയത്തിലേക്കു നയിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചേർന്ന് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നിർഭാഗ്യകരമായ കാര്യങ്ങൾ: സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നിർഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ മീഡിയാ റൂമിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാകില്ല. നിർഭാഗ്യകരമായ സാഹചര്യമായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തി.
പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സർക്കാരുമായും പ്രതിപക്ഷവുമായും ചർച്ച നടത്തി.സർക്കാരും പ്രതിപക്ഷവും രണ്ട് നിലപാടിൽ നിൽക്കുന്പോൾ സ്പീക്കർക്ക് എന്തു ചെയ്യാൻ കഴിയും. പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരേണ്ടിവന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ പുറത്തുണ്ടാകുന്പോൾ അത് തീർക്കാൻ സ്പീക്കർക്കു ബാധ്യതയില്ലെന്നും സ്പീക്കർ പറഞ്ഞു.